ഗോരക്ഷകരുടെ കലി അടങ്ങുന്നില്ല: കാലികളെ കൊണ്ടുപോയ ലോറി തടഞ്ഞ് ഡ്രൈവര്‍ക്ക് ക്രൂരമര്‍ദ്ദനം

ഗുവാഹത്തിയില്‍ ഗോസംരക്ഷകരാണ് കാലികളെ കൊണ്ടുപോയ വാഹനം തടഞ്ഞ് ഡ്രൈവര്‍മാരെ ആക്രമിച്ചത്.
ഗോരക്ഷകരുടെ കലി അടങ്ങുന്നില്ല: കാലികളെ കൊണ്ടുപോയ ലോറി തടഞ്ഞ് ഡ്രൈവര്‍ക്ക് ക്രൂരമര്‍ദ്ദനം

ഗുവാഹത്തി: പശുവിന്റെ പേരു പറഞ്ഞ് അരങ്ങേറുന്ന ക്രൂരതകള്‍ അവസാനിക്കുന്നില്ല. ഗുവാഹത്തിയില്‍ ഗോസംരക്ഷകരാണ് കാലികളെ കൊണ്ടുപോയ വാഹനം തടഞ്ഞ് ഡ്രൈവര്‍മാരെ ആക്രമിച്ചത്. ഇവര്‍ക്ക് കാലികളെ കൊണ്ടുപോകാനുളള ലൈസന്‍സ് ഉള്‍പ്പെടെയുള്ളവ കൈവശമുണ്ടായിരുന്നു. എന്നാലിതൊന്നും നോക്കാതെ ഗോസംരക്ഷകര്‍ നിയമ സംരക്ഷകര്‍ ചമഞ്ഞു. ഞായറാഴ്ച്ച വൈകിട്ടാണ് സംഭവം.

ഗോസംരക്ഷകര്‍ ലോറി ഡ്രൈവറെ അടിച്ച് നിലത്തിട്ടതിനുശേഷം വടികൊണ്ട് ആഞ്ഞടിച്ച് പുറം പൊളിച്ചു. ഇതിനു ശേഷം ഇവര്‍ കാലികളെ കൊണ്ടുവന്ന ലോറിക്ക് മുകളില്‍ കയറി നിന്ന് വിജയാരവം മുഴക്കുകയായിരുന്നു. ഗോസംരക്ഷകരുടെ നേതൃത്വത്തില്‍ പശുക്കളെ സംരക്ഷിക്കാനെന്ന പേരില്‍ കുറച്ച് മാസങ്ങളായി യുപിയില്‍ അക്രമം അഴിച്ചു വിട്ടിരിക്കുകയാണ്.

ഗോ സംരക്ഷണത്തിന്റെ പേരില്‍ നടക്കുന്ന അക്രമങ്ങളെ മോദി കഴിഞ്ഞ ദിവസം അപലപിച്ചിരുന്നു. എന്നാല്‍ അത് വെറും മുതലക്കണ്ണീര്‍ മാത്രമെന്ന് അന്നേ ആക്ഷേപമുണ്ടായിരുന്നു. സര്‍ക്കാര്‍ അക്രമം ചെയ്യുന്നവര്‍ക്കൊപ്പമാണെന്നും ആരോപണമുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com