കൊലവിളി പ്രസംഗവുമായി വി.എച്ച്.പി നേതാവ് സാധ്വി സരസ്വതി:ബീഫ് കഴിക്കുന്നവരെ പരസ്യമായി തൂക്കിക്കൊല്ലണം

ഇന്ത്യ ഒരു ഹിന്ദുരാഷ്ട്രമായി കഴിഞ്ഞാല്‍ രാജ്യത്തെ ക്രിസ്ത്യാനികളും മുസ്ലിങ്ങളും ഖര്‍ വാപ്പസി നടത്താന്‍ തയ്യാറാകണം 
കൊലവിളി പ്രസംഗവുമായി വി.എച്ച്.പി നേതാവ് സാധ്വി സരസ്വതി:ബീഫ് കഴിക്കുന്നവരെ പരസ്യമായി തൂക്കിക്കൊല്ലണം

പനാജി: ബീഫ് കഴിക്കുന്നവരെ പരസ്യമായി തൂക്കിക്കൊല്ലണമെന്ന് വിശ്വഹിന്ദു പരിഷത്ത് നേതാവ് സാധ്വി സരസ്വതി. ഗോവയിലെ പനാജിയില്‍ നടന്നുവരുന്ന 150 ഹിന്ദു സംഘടനകളുടെ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സാധ്വി. ഇത്തരം കടുത്ത ശിക്ഷാ നടപടികളിലൂടെ മാത്രമേ ഗോസംരക്ഷണത്തെക്കുറിച്ച് ആളുകള്‍ ബോധ്യവാന്‍മാരുകയുള്ളുവെന്ന് സാധ്വി പറഞ്ഞു. 

ഞാന്‍ കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നത്, ആരാണോ അഭിമാനപ്രശ്‌നമായി ബീഫ് കഴിക്കാന്‍ ആഗ്രഹിക്കുന്നത് അവരെ പരസ്യമായി തൂക്കി കൊല്ലണം. അതോടെ ജനങ്ങള്‍ മനസിലാക്കും ഗോ സംരക്ഷണം അവരുടെ ഉത്തരവാദിത്വമാണെന്ന് സാധ്വി പറയുന്നു. 

സനാതന്‍ സന്‍സതയുടെ പോഷക സംഘടകമായ ഹിന്ദു ജനജാഗ്രതി സമിതി സംഘടിപ്പിച്ച യോഗത്തില്‍ സംസാരിച്ചപ്പോഴും സാധ്വി വര്‍ഗീയ വികാരം ഇളക്കിവിടുന്ന തരത്തില്‍ സംസാരിച്ചിരുന്നു. ഇന്ത്യ ഒരു ഹിന്ദുരാഷ്ട്രമായി കഴിഞ്ഞാല്‍ രാജ്യത്തെ ക്രിസ്ത്യാനികളും മുസ്ലിങ്ങളും ഖര്‍ വാപ്പസി നടത്താന്‍ തയ്യാറാകണമെന്നും അല്ലാത്തപക്ഷം മറ്റു രാജ്യങ്ങളില്‍ ഹിന്ദുക്കള്‍ അനുഭവിക്കുന്ന അതേ സാഹചര്യങ്ങള്‍ ഇവിടെ നിങ്ങളും അനുഭവിക്കേണ്ടി വരുമെന്നും സാധ്വി ഭീഷണിപ്പെടുത്തി. ആയുധനിയമത്തില്‍ മാറ്റം വരുത്തണമെന്നും വിശ്വാസങ്ങള്‍ സംരക്ഷിക്കുന്നതിന്റെ ഭാഗമായി ആയുധമെടുക്കാന്‍ ഹിന്ദുക്കളെ അനുവദിക്കണമെന്നും സാധ്വി സരസ്വതി ആവശ്യപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com