ദേശീയ പാതയോരത്തെ മദ്യനിരോധനം നിയമഭേദഗതിയിലൂടെ മറികടന്ന് പഞ്ചാബ് സര്‍ക്കാര്‍

സുപ്രീംകോടതി ഉത്തരവ്, സംസ്ഥാന അസംബ്ലിയില്‍ നിയമഭേദഗതി  വരുത്തി മറികടക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി പഞ്ചാബ്
ദേശീയ പാതയോരത്തെ മദ്യനിരോധനം നിയമഭേദഗതിയിലൂടെ മറികടന്ന് പഞ്ചാബ് സര്‍ക്കാര്‍

ഛണ്ഡിഗഡ്‌: ദേശീയ, സംസ്ഥാന പാതയോരങ്ങള്‍ക്ക് സമീപം മദ്യശാലകള്‍ നിരോധിച്ച സുപ്രീംകോടതി വിധി നിയമഭേദഗതിയിലൂടെ മറികടന്ന് പഞ്ചാബിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍. ദേശീയ പാതകളുടെ 500 മീറ്റര്‍ പരിധിയില്‍ മദ്യശാലകള്‍ പാടില്ലെന്ന സുപ്രീംകോടതി ഉത്തരവ്, സംസ്ഥാന അസംബ്ലിയില്‍ നിയമഭേദഗതി  വരുത്തി മറികടക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി പഞ്ചാബ്. 

വെള്ളിയാഴ്ചയാണ് പഞ്ചാബ് എക്‌സൈസ് ഭേദഗതി ബില്‍ 2017 സഭ പാസാക്കിയത്. ഹോട്ടല്‍, റെസ്‌റ്റോറന്റുകള്‍, ക്ലബുകള്‍ എന്നിവയ്ക്ക് ഇനി ദേശീയ പാതയോരങ്ങള്‍ക്ക് സമീപവും മദ്യം വില്‍ക്കാം. ആം ആദ്മി പാര്‍ട്ടി, ശിരോമണി അകാലിദള്‍, ബിജെപി എന്നി പാര്‍ട്ടി അംഗങ്ങളുടെ അസാന്നിധ്യത്തിലാണ് പഞ്ചാബ് അസംബ്ലി ബില്‍ പാസാക്കിയത്. സര്‍ക്കാരിനെതിരെ പ്രതിഷേധിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ ബില്‍ അവതരിപ്പിക്കുന്നതിന് മുന്‍പ് തന്നെ സഭ ബഹിഷ്‌കരിച്ചിരുന്നു. 

എന്നാല്‍ ദേശീയ പാതകളുടെ 500 മീറ്റര്‍ പരിധിയില്‍ വരുന്ന മദ്യശാലകളില്‍ നിന്നും മദ്യം പുറത്തേക്ക് വില്‍ക്കുന്നതും ബില്‍ വിലക്കിയിട്ടുണ്ട്. ദേശീയ പാതയോരങ്ങളില്‍ മദ്യപാനം മൂലം വാഹനാപകടങ്ങള്‍ കൂടുന്നു എന്ന് വിലയിരുത്തിയായിരുന്നു കഴിഞ്ഞ വര്‍ഷം സുപ്രീംകോടതി ദേശീയ പാതയോരത്തെ മദ്യശാലകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com