ഏറ്റുമുട്ടലില്‍ മരിച്ചയാളുടെ മൃതദേഹം സ്വീകരിക്കാന്‍ തയ്യാറാകാതെ പിതാവ്

ഏറ്റുമുട്ടലില്‍ മരിച്ചയാളുടെ മൃതദേഹം സ്വീകരിക്കാന്‍ തയ്യാറാകാതെ പിതാവ്

ലഖ്‌നൗ: പോലീസിന്റെ വെടിയേറ്റ് മരിച്ചയാളുടെ മൃതദേഹം സ്വീകരിക്കാനാവില്ലെന്ന് പിതാവ് സര്‍താജ്. ദേശദ്രോഹപ്രവര്‍ത്തനത്തിന്റെ പേരില്‍ കൊല്ലപ്പെട്ട അവന്‍ ഞങ്ങളുടെ മകനല്ലെന്നും അവന്റെ മൃതദേഹം തങ്ങള്‍ക്ക് വേണ്ടെന്നും അദ്ദേഹം പറഞ്ഞു. 
താക്കൂര്‍ഗഞ്ചില്‍ 12 മണിക്കൂര്‍ നീണ്ട ഏറ്റുമുട്ടലിനൊടുവിലാണ് സെയ്ഫുള്ള എന്നയാളെ പോലീസ് വെടിവെച്ചത്. ഐഎസ് പതാക, ട്രെയിന്‍ സമയപ്പട്ടിക, പിസ്റ്റളുകള്‍, വെടിയുണ്ടകള്‍, കത്തി, പണം, പാസ്‌പോര്‍ട്ടുകള്‍ തുടങ്ങിയവയും ഇയാളുടെ മൃതദേഹത്തിന്റെ സമീപത്തു നിന്നും പോലീസ് കണ്ടെടുത്തിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com