ബാബരി മസ്ജിദ് കേസില്‍ അദ്വാനിയും ഉമാ ഭാരതിയും നേരിട്ട് ഹാജരാകണമെന്ന് പ്രത്യേക കോടതി

ബാബരി മസ്ജിദ് കേസില്‍ അദ്വാനിയും ഉമാ ഭാരതിയും നേരിട്ട് ഹാജരാകണമെന്ന് പ്രത്യേക കോടതി

അദ്വാനി, ഉമാ ഭാരതി, വിനയ് കത്യാര്‍ എന്നിവരും കേസിലുള്‍പ്പെട്ട മറ്റ് ബിജെപി നേതാക്കളും നാളെ  കോടതിക്കു മുന്നില്‍ ഹാജരാകണമെന്നാണ് ഉത്തരവ്.

ന്യൂഡെല്‍ഹി: ബാബരി മസ്ജിദ് കേസില്‍ എല്‍കെ അദ്വാനിയും ഉമാ ഭാരതിയുമുള്‍പ്പെടെയുള്ള ബിജെപി നേതാക്കള്‍ നേരിട്ട് ഹാജരാകണമെന്ന് സിബിഐ പ്രത്യേക കോടതിയുടെ ഉത്തരവ്. അദ്വാനി, ഉമാ ഭാരതി, വിനയ് കത്യാര്‍ എന്നിവരും കേസിലുള്‍പ്പെട്ട മറ്റ് ബിജെപി നേതാക്കളും നാളെ  കോടതിക്കു മുന്നില്‍ ഹാജരാകണമെന്നാണ് ഉത്തരവ്. നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികള്‍ നേരത്തെ അപേക്ഷ നല്‍കിയിരുന്നു. 

ഇവര്‍ക്കെതിരായ ഗൂഢാലോചനക്കുറ്റം പുനസ്ഥാപിക്കാന്‍ സുപ്രീംകോടതി കഴിഞ്ഞമാസം നിര്‍ദേശം നല്‍കിയിരുന്നു. ഇതിനു പിറകെയാണ് കേസില്‍ വാദം കേള്‍ക്കുന്ന പ്രത്യേക സിബിഐ കോടതി പുതിയ വകുപ്പുകള്‍ കൂടി ചേര്‍ക്കാന്‍ ഒരുങ്ങുന്നത്. 

ഈ കേസില്‍ കോടതി ശിവസേന എംപി സതീഷ് പ്രധാന് കഴിഞ്ഞ ദിവസം ജാമ്യം അനുവദിച്ചിരുന്നു. മഹാരാഷ്ട്രയിലെ താനെ നഗരസഭ മുന്‍ മേയറായ പ്രധാന്‍ 1992നുശേഷം രണ്ടുതവണ രാജ്യസഭയിലും പാര്‍ട്ടിയെ പ്രതിനിധാനം ചെയ്തിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com