ദീപികയുടെയും ബന്‍സാലിയിടെയും തലവെട്ടുന്നവര്‍ക്ക് അഞ്ചു കോടി ഇനാം: ക്ഷത്രിയ സമാജം

അധിക്ഷേപങ്ങളോട് ക്ഷത്രിയ സമുദായം സഹിഷ്ണുത കാണിക്കില്ലെന്ന് പ്രഖ്യാപനം
ദീപികയുടെയും ബന്‍സാലിയിടെയും തലവെട്ടുന്നവര്‍ക്ക് അഞ്ചു കോടി ഇനാം: ക്ഷത്രിയ സമാജം
Updated on
1 min read

ലക്‌നൗ: പദ്മാവതിയിലെ നായിക ദീപിക പദുക്കോണിന്റെയും സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലിയുടെയും തല വെട്ടുന്നവര്‍ക്ക് അഞ്ചു കോടി ഇനാം നല്‍കുമെന്ന് മീററ്റിലെ ക്ഷത്രിയ സമുദായാംഗത്തിന്റെ പ്രഖ്യാപനം. സര്‍ധാന ചൗബിസിയലെ താക്കൂര്‍ അഭിഷേക് സോം എന്നയാളാണ് ദീപികയ്ക്കും ബന്‍സാലിക്കുമെതിരെ രംഗത്തുവന്നരിക്കുന്നത്. സമാജ് വാദി പാര്‍ട്ടിയുടെ അനുഭാവിയായ താന്‍ ക്ഷത്രിയ സമാജത്തിനു വേണ്ടിയാണ് ഈ പ്രഖ്യാപനം നടത്തുന്നത് എന്നാണ് ഇയാള്‍ അവകാശപ്പെടുന്നത്.

പദ്മാവതി എന്ന സിനിമയില്‍ പദ്മാവതി റാണിയെ തെറ്റായാണ് ചിത്രീകരിക്കുന്നത് എന്നാണ് അഭിഷേക് സോം ഉയര്‍ത്തുന്ന ആക്ഷേപം. ഇത്തരം അധിക്ഷേപങ്ങളോട് ക്ഷത്രിയ സമുദായം സഹിഷ്ണുത കാണിക്കില്ലെന്ന് സോം പറയുന്നു. തന്റെ രാഷ്ട്രീയമൊന്നും ഇതില്‍ പ്രശ്‌നമല്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി വിചാരിച്ചാല്‍ പോലും ദീപികയേയും ബന്‍സാലിയെയും രക്ഷിക്കാനാവില്ലെന്നും പ്രഖ്യാപനമുണ്ട്. 

ദീപിക പദുക്കോണ്‍ രാജ്യം വിട്ടുപോവുകയാണ് നല്ലത് എന്നാണ് അഭിഷേക് സോം പറയുന്നത്. അല്ലാത്തപക്ഷം അവരുടെ തല വെട്ടിയെടുക്കും. ക്ഷത്രിയ സമാജത്തിനു വേണ്ടിയാണ് താന്‍ ഈ പ്രഖ്യാപനം നടത്തുന്നതെന്നും സോം പറഞ്ഞു.

സഞ്ജയ് ലീലാ ബന്‍സാലിക്ക് ചരിത്രം അറിയില്ല. ബോക്‌സ് ഓഫിസ് വിജയം മാത്രമാണ് ബന്‍സാലിയുടെ പരിഗണനയിലുള്ളത്. ഇതു പറയുന്നതിന്റെ പേരിലുള്ള ഏതു നടപടിയും നേരിടാന്‍ താന്‍ തയാറാണന്നും സോം പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com