പ്രധാനധ്യപകന്റെ പീഡനത്തെ തുടര്‍ന്ന് ഗര്‍ഭിണിയായ ഒന്‍പതാം ക്ലാസുകാരിക്ക് 'ശുദ്ധീകരണ' സദ്യ ആവശ്യപ്പെട്ട് ഗ്രാമം 

അഞ്ച് മാസമായതിനാല്‍ ഗര്‍ഭഛിദ്രം സാധ്യമല്ലെന്നു ഡോക്ടര്‍ അറിയിച്ചു.
പ്രധാനധ്യപകന്റെ പീഡനത്തെ തുടര്‍ന്ന് ഗര്‍ഭിണിയായ ഒന്‍പതാം ക്ലാസുകാരിക്ക് 'ശുദ്ധീകരണ' സദ്യ ആവശ്യപ്പെട്ട് ഗ്രാമം 

ഭുവനേശ്വര്‍: ഒഡിഷയിലെ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ദളിത് പെണ്‍കുട്ടിയെ പ്രധാനധ്യാപകന്‍ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി. അഞ്ച് മാസമായതിനാല്‍ ഗര്‍ഭഛിദ്രം സാധ്യമല്ലെന്നു ഡോക്ടര്‍ അറിയിച്ചു. പെണ്‍കുട്ടിയുടെ കുടുംബം സാമൂഹ്യ ബഹിഷ്‌കരണം നേരിടുകയാണിപ്പോള്‍.

റെസിഡന്‍ഷ്യല്‍ സ്‌കൂളിലെ പ്രധാനാധ്യാപകന്‍ മകളെ ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിക്കുന്നതായി പെണ്‍കുട്ടിയുടെ പിതാവ് കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് പരാതി നല്‍കിയിരുന്നു. പ്രധാനാധ്യാപകനോടൊപ്പം ഹോസ്റ്റല്‍ മേട്രനും കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് അന്വേഷണം നടത്തിയ ജില്ലാ വെല്‍ഫെയര്‍ ഓഫീസര്‍ ജഗനാഥ് സോറന്‍ പറഞ്ഞു.

ഇതിനിടെ വിവാഹത്തിനു മുമ്പ് ഗര്‍ഭിണിയായതിനാല്‍ പെണ്‍കുട്ടി 'ശുദ്ധീകരണ' അനുഷ്ഠാനത്തിനു വിധേയമാവണമെന്ന്് ഗ്രാമവാസികള്‍ ആവശ്യപ്പെടുകയാണ്. ഇതിന്റെ ഭാഗമായി സമൂഹസദ്യ നടത്താന്‍ 30,000 രൂപ ചെലവാകും. പെണ്‍കുട്ടിയുടെ ആരോഗ്യകാര്യങ്ങള്‍ക്കു പോലും പണം കണ്ടെത്താന്‍ കുടുംബം കഷ്ടപ്പെടുന്നതിനിടയ്ക്കാണ്ഈ സംഭവം. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com