കൊല്ലാനുള്ളവരുടെ ലിസ്റ്റ് നീളുന്നു; രവീഷ് കുമാറിന് വധഭീഷണി

സംഘപരിവാറിനെതിരേയും ബിജെപി സര്‍ക്കാരിനെതിരേയും കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്ന മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനാണ് രവീഷ് കുമാര്‍ 
കൊല്ലാനുള്ളവരുടെ ലിസ്റ്റ് നീളുന്നു; രവീഷ് കുമാറിന് വധഭീഷണി

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിനെ വെടിവെച്ചു കൊലപ്പെടുത്തി ദിവസങ്ങള്‍ പിന്നിടും മുമ്പ് പ്രമുഖ മാധ്യമപ്രവര്‍ത്തകനും എന്‍ഡി ടിവി പ്രൈം ടൈം ഷോ അവതാരകനുമായ രവീഷ് കുമാറിന് വധഭീഷണി. തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ഫോണ്‍ കോളുകള്‍ വരുന്നുണ്ടെന്ന് രവീഷ് കുമാര്‍ തന്നെയാണ് വ്യക്തമാക്കിയിരിക്കുന്നത്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

തന്റെ അടുപ്പക്കാരുമായി ഇക്കാര്യം സംസാരിച്ചുവെന്നും ഇനിയും ഫോണ്‍കോളുകള്‍ വന്നാല്‍ പൊലീസില്‍ പരാതിപ്പെടുമെന്നും അദ്ദേഹം വിഷയത്തെക്കുറിച്ച് പ്രതികരിച്ചു. സംഘപരിവാറിനെതിരേയും ബിജെപി സര്‍ക്കാരിനെതിരേയും കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്ന മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനാണ് രവീഷ് കുമാര്‍.

ഗൗരി ലങ്കേഷിന്റെ വധത്തിന് ശേഷം കൊല്ലാനുള്ളവരുടെ പേരുകള്‍ ഹിന്ദുത്വ തീവ്രവാദികള്‍ വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. എഴുത്തുകാരി അരുന്ധതി റോയി,മാധ്യമപ്രവര്‍ത്തക സാഗരിക ഘോഷ്,ആക്ടിവിസ്റ്റ് കവിത കൃഷ്ണന്‍,വിദ്യാര്‍ത്ഥി നേതാക്കളായ കനയ്യ കുമാര്‍,ഷെഹ്‌ലാ റാഷിദ്,ഉമര്‍ ഖാലിദ് എന്നിവരെയൊക്കെ കൊല്ലണം എന്ന് പരസ്യമായി ഹിന്ദുത്വ തീവ്രവാദികള്‍ കൊലവെറി നടത്തിയിരുന്നു. ഇത് പ്രചരിപ്പിച്ചുകൊണ്ട് ഫേസ്ബുക്കില്‍ പോസ്റ്റിട്ട വിക്രമാദിത്യ റാണ എന്നയാള്‍ക്കെതിരെ ഡല്‍ഹി പൊലീസ് കേസെടുത്തിട്ടുണ്ട്. സാഗരിക ഘോഷിന്റെ പരാതിയെത്തുടര്‍ന്നാണ് കേസെടുത്തത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com