രക്തത്തില്‍ കുളിച്ച് ഇഴഞ്ഞ് രക്ഷപ്പെടാന്‍ ഏഴുവയസ്സുകാരന്റെ അവസാന ശ്രമം; സിസി ടിവി ദൃശ്യങ്ങള്‍ ലഭിച്ചു 

കഴുത്തില്‍ കത്തി കൊണ്ടുള്ള രണ്ട് മുറിവുകളുണ്ട്. ഒരു മുറിവു ശ്വാസനാളിയെ മുറിച്ചുകളഞ്ഞു. ഇതാണ് സഹായത്തിനായി കരയാന്‍പോലും കുട്ടിക്കു കഴിയാതായത്
രക്തത്തില്‍ കുളിച്ച് ഇഴഞ്ഞ് രക്ഷപ്പെടാന്‍ ഏഴുവയസ്സുകാരന്റെ അവസാന ശ്രമം; സിസി ടിവി ദൃശ്യങ്ങള്‍ ലഭിച്ചു 

ന്യൂഡല്‍ഹി: ഗുഡ്ഗാവില്‍ റയാന്‍ ഇന്റര്‍നാഷ്ണല്‍ സ്‌കൂളില്‍ ബസ് കണ്ടക്ടര്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയ ഏഴുവയസ്സുകാരന്‍ പ്രദ്യുമന്‍ ഠാക്കൂറിന്റെ അവസാന നിമിഷങ്ങള്‍ അടങ്ങിയ സിസി ടിവി ദൃശ്യങ്ങള്‍ കണ്ടെടുത്തു. സ്‌കൂളിന്റെ ശുചിമുറിയില്‍ വെള്ളിയാഴ്ചയാണ് ഏഴുവയസ്സുകാരന്‍ പ്രദ്യുമന്‍ ഠാക്കൂറിനെ കഴുത്തറുത്തനിലയില്‍ കണ്ടെത്തിയത്. ശുചിമുറിക്കു പുറത്തുനിന്നുള്ള സിസിടിവി ക്യാമറകളില്‍ ഒരെണ്ണം മാത്രമാണ് പ്രവര്‍ത്തിച്ചത്. ഇതില്‍നിന്നാണ് കുട്ടിയുടെ അവസാന നിമിഷങ്ങള്‍ കണ്ടെടുത്തത്. 

കുട്ടി ശുചിമുറിയില്‍ പ്രവേശിക്കുന്നതും മിനിറ്റുകള്‍ക്കുശേഷം ബസ് കണ്ടക്ടര്‍ അശോക് കുമാര്‍ പ്രവേശിക്കുന്നതും സിസിടിവിയില്‍ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. കുറച്ചു മിനിറ്റുകള്‍ക്കുശേഷം രക്തത്തില്‍ കുളിച്ചു പ്രദ്യുമന്‍ ഠാക്കൂര്‍ പുറത്തേക്ക് ഇഴഞ്ഞു വരുന്നത് ദൃശ്യങ്ങളിലുണ്ട്. എന്നാല്‍ ശുചിമുറിയുടെ കതകിനു സമീപം കുട്ടി മരിച്ചുവീഴുകയായിരുന്നു. ഭിത്തിയിലെല്ലാം രക്തക്കറ പുരണ്ടു. അവിടെനിന്നാണ് കുട്ടിയെ മറ്റുള്ളവര്‍ കണ്ടെത്തിയത്.

അമിതമായ രക്തസ്രാവമാണ് മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കഴുത്തില്‍ കത്തി കൊണ്ടുള്ള രണ്ട് മുറിവുകളുണ്ട്. ഒരു മുറിവു ശ്വാസനാളിയെ മുറിച്ചുകളഞ്ഞു. ഇതാണ് സഹായത്തിനായി കരയാന്‍പോലും കുട്ടിക്കു കഴിയാതായത്. അതേസമയം, അറസ്റ്റിലായ ബസ് കണ്ടക്ടര്‍ അശോക് കുമാര്‍ കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com