ബാറിനെ ഭക്ഷണ ശാല എന്നു തെറ്റിദ്ധരിപ്പിച്ചു, താൻ ഉദ്ഘാടനം ചെയ്ത നൈറ്റ് ക്ലബിനെതിരെ സാക്ഷിമാഹാരാജ് പൊലീസിൽ

ബാറിനെ ഭക്ഷണ ശാല എന്നു തെറ്റിദ്ധരിപ്പിച്ചു, താൻ ഉദ്ഘാടനം ചെയ്ത നൈറ്റ് ക്ലബിനെതിരെ സാക്ഷിമാഹാരാജ് പൊലീസിൽ
ബാറിനെ ഭക്ഷണ ശാല എന്നു തെറ്റിദ്ധരിപ്പിച്ചു, താൻ ഉദ്ഘാടനം ചെയ്ത നൈറ്റ് ക്ലബിനെതിരെ സാക്ഷിമാഹാരാജ് പൊലീസിൽ

ലക്നൗ: താൻ ഉദ്ഘാടനം ചെയ്ത നൈറ്റ് ക്ലബ്ബിനെതിരെ നടപടി സ്വീകരിക്കണമെന്ന് ബിജെപി എംപി സാക്ഷി മഹാരാജ് പൊലീസിനോട് ആവശ്യപ്പെട്ടു. തന്നെ തെറ്റിദ്ധരിപ്പിച്ചാണ് നൈറ്റ് ക്ലബ്ബ് ഉദ്ഘാടനത്തിന് കൊണ്ടുപോയതെന്നും നൈറ്റ് ക്ലബിനെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് പൊലീസിനു കത്തു നൽകിയിരിക്കുകയാണ് ബിജെപി നേതാവ്. 

സ്വന്തം മണ്ഡലമായ ഉന്നാവോയിലെ അഭിഭാഷകൻ രാജൻ സിങ് ചൗഹാൻ അലിഗഞ്ചിലെ റസ്റ്ററൻറ് ഉദ്ഘാടനത്തിനാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് കൊണ്ടുപോയതെന്ന് സാക്ഷി മഹാരാജ് പറ‍ഞ്ഞു. റസ്റ്ററൻറ് ഉടമകളായ സുമിത് സിങ്ങും അമിത് ഗുപ്തയും ഉദ്ഘാടനത്തിന് താൻ തന്നെ വേണമെന്ന് നിർബന്ധം പിടിച്ചതായി രാജൻ സിങ് ചൗഹാൻ തന്നെ അറിയിക്കുകയായിരുന്നു. ഡൽഹിയിലേക്ക് വിമാനം കയറേണ്ട തിരക്കിലായതിനാൽ താൻ  രണ്ടോ മൂന്നോ നിമിഷം കൊണ്ട് നാട മുറിച്ച് ഉദ്ഘാടനം നടത്തുകയും ചെയ്തു. പിന്നീട് മാധ്യമങ്ങളിലൂടെയാണ് അത് റസ്റ്ററൻറല്ല, നൈറ്റ് ക്ലബ്ബാണ് എന്ന് താനറിഞ്ഞത്. ഇതേതുടർന്ന് താൻ റസ്ററൻറിൻറ ലൈസൻസ് ആവശ്യപ്പെട്ടപ്പോൾ ഉടമസ്ഥർ അത് കാണിച്ചു തന്നില്ല. അതിനർഥം എല്ലാകാര്യങ്ങളും അവർ ഗൂഢാലോചന നടത്തി നടപ്പാക്കുകയായിരുന്നു എന്നാണ്- സാക്ഷി മഹാരാജ് പറയുന്നു.  

തന്റെ പ്രതിഛായക്ക് കളങ്കം വരുത്തുന്ന സംഭവമാണ്താ ഉണ്ടായത്. റസ്റ്ററൻറ് എന്ന വ്യാജേന നടത്തുന്ന ഇൗ ബാറിനെ കുറിച്ച് പൊലീസ് അന്വേഷിക്കണം. നിയമപരമായി എന്തെങ്കിലും തെറ്റായ പ്രവർത്തികൾ ഇവിടെ നടന്നിട്ടുണ്ടെങ്കിൽ സ്ഥാപനം അടച്ചു പൂട്ടണമെന്നും തട്ടിപ്പുകാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും സാക്ഷി മഹാരാജ് ആവശ്യപ്പെട്ടു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com