സുപ്രീംകോടതി വിധിക്കെതിരെ സിപിഎമ്മും കോൺഗ്രസും;ലോയയുടെ മരണത്തിൽ ചോദ്യങ്ങൾ അവശേഷിക്കുന്നു

ജസ്റ്റീസ് ബി.എച്ച്. ലോയയുടെ ദുരൂഹ മരണത്തിൽ തുടരന്വേഷണമില്ലെന്ന സുപ്രീം കോടതി വിധിക്കെതിരെ കോൺഗ്രസ്രസും സിപിഎമ്മും രംഗത്ത്
സുപ്രീംകോടതി വിധിക്കെതിരെ സിപിഎമ്മും കോൺഗ്രസും;ലോയയുടെ മരണത്തിൽ ചോദ്യങ്ങൾ അവശേഷിക്കുന്നു

ന്യൂഡൽഹി: ജസ്റ്റീസ് ബി.എച്ച്. ലോയയുടെ ദുരൂഹ മരണത്തിൽ തുടരന്വേഷണമില്ലെന്ന സുപ്രീം കോടതി വിധിക്കെതിരെ കോൺഗ്രസ്രസും സിപിഎമ്മും രംഗത്ത്. ഉത്തരംകിട്ടാത്ത നിരവധി ചോദ്യങ്ങൾ അവശേഷിപ്പിക്കുന്നതാണെന്ന് വിധിയെന്ന് കോൺഗ്രസ് വിമർശിച്ചു. ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും ദുഖകരമായ ദിവസമാണിന്ന്. ലോയയുടെ മരണത്തിൽ സത്യസന്ധവും സ്വതന്ത്രവുമായ അന്വേഷണം വേണമെന്ന് കോൺഗ്രസ് ആവർത്തിച്ചു. ‘രാജ്യം ഉത്തരം തേടുന്ന ചോദ്യങ്ങൾ’ എന്നു കാണിച്ചു വാർത്താക്കുറിപ്പും കോൺഗ്രസ് പുറത്തിറക്കി.

പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മാത്രമല്ല ഇരയുടെ പേര് രേഖപ്പെടുത്തുന്നതിൽവരെ വൈരുദ്ധ്യങ്ങളാണ് ഉണ്ടായിരുന്നത്. ഉത്തരംകിട്ടാത്ത നിരവധി ചോദ്യങ്ങളാണ് വിധി അവശേഷിപ്പിക്കുന്നത്. മരണത്തിൽ ബാഹ്യ ഇടപെടലോ മറ്റു ശ്രമങ്ങളോ ഉണ്ടായോ എന്ന കാര്യം അന്വേഷണത്തിലൂടെ മാത്രമേ തിരിച്ചറിയാനാകൂ. മരണം സ്വഭാവികമാണോ അല്ലയോ എന്ന് അന്വേഷണത്തിലൂടെയല്ലാതെ എങ്ങനെ പറയാനാകുമെന്ന് കോൺഗ്രസ് വക്താവ് രൺദീപ്സിംഗ് സുർജേവാല വാർത്താസമ്മേളനത്തിൽ ചോദിച്ചു.

സിപിഎമ്മും വിധിയെ ചോദ്യം ചെയ്ത് രംഗത്തുവന്നു. കേസ് വിശാല ബെഞ്ചിന്‍റെ പരിഗണനയ്ക്കു വിടണമെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി ആവശ്യപ്പെട്ടു.

ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് എ എം ഖന്‍വില്‍കര്‍, ഡി വൈ ചന്ദ്രചൂഡ് എന്നിവരടങ്ങുന്ന ബഞ്ചാണ് വിധി പുറപ്പെടുവിച്ചത്.ജസ്റ്റിസ് ലോയയുടെ മരണത്തില്‍ നാലു ജഡ്ജിമാരുടെ മൊഴി അവിശ്വസിക്കേണ്ട കാര്യമില്ലെന്നും കോടതി വിലയിരുത്തി. നാലു ജഡ്ജിമാര്‍ക്കൊപ്പമാണ്, സുഹൃത്തിന്റെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ജസ്റ്റിസ് ലോയ നാ?ഗ്പൂരില്‍ താമസിച്ചത്. ലോയയുടെ മരണത്തില്‍ ഇവര്‍ നല്‍കിയ മൊഴിയെ സംശയിക്കേണ്ടതില്ലെന്നും കോടതി നിരീക്ഷിച്ചു.

മാധ്യമ പ്രവര്‍ത്തകര്‍ ബി.എസ് ലോണ്‍, സാമൂഹ്യ പ്രവര്‍ത്തകന്‍ തെഹ്‌സീന്‍ പൂനവാല എന്നിവരാണ് സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത്. ഈ ഹര്‍ജികള്‍ തള്ളിയ കോടതി, ?ഗൂഡലക്ഷ്യങ്ങളുള്ള ഇത്തരം ഹര്‍ജികള്‍ നിരുത്സാഹപ്പെടുത്തണമെന്നും അഭിപ്രായപ്പെട്ടു. ഹര്‍ജിക്കാര്‍ ജുഡീഷ്യറിയെ സംശയത്തിന്റെ നിഴലിലാക്കാന്‍ ശ്രമിച്ചു. ചില അഭിഭാഷകരെ പേരെടുത്ത് പറഞ്ഞ കോടതി, ഇവര്‍ക്കെതിരെ കോടതി അലക്ഷ്യത്തിന് നടപടി എടുക്കാമെങ്കിലും തല്‍ക്കാലം അതിന് മുതിരുന്നില്ലെന്നും കോടതി പറഞ്ഞു.

2014 ഡിസംബര്‍ ഒന്നിനായിരുന്നു ജസ്റ്റിസ് ലോയയുടെ മരണം. സൊഹ്‌റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസ് പരിഗണിക്കുന്ന ജഡ്ജിയായിരുന്നു ലോയ. ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പ്രതിയായ കേസ് അട്ടിമറിക്കാന്‍ ലോയയുടെ മേല്‍ സമ്മര്‍ദ്ദമുണ്ടായിരുന്നെന്നും മരണത്തില്‍ ദുരൂഹതയുണ്ടെന്നും ലോയയുടെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു.ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായും പോലീസ് ഉദ്യോഗസ്ഥരും ഉള്‍പ്പെട്ട സൊറാബുദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസ് വാദംകേട്ടത് ജസ്റ്റിസ് ലോയ ആയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com