മൈസുരു: കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ മലക്കം മറിഞ്ഞ സംസ്ഥാന അധ്യക്ഷൻ ബി എസ് യെദ്യൂരപ്പയ്ക്ക് എതിരെ ബിജെപി പ്രവർത്തകരുടെ പ്രതിഷേധം.മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മകനുമായി തന്റെ മകൻ മത്സരിക്കില്ലെന്ന ബിജെപി അധ്യക്ഷൻ ബി.എസ്.യെദ്യൂരപ്പയുടെ പ്രസ്താവനയാണ് പ്രതിഷേധത്തിന് ഇടയാക്കിയത്.
മൈസുരുവിലെ വരുണ മണ്ഡലത്തിൽ സിദ്ധരാമയ്യയുടെ മകൻ ഡോ.യതീന്ദ്ര സിദ്ധരാമയ്യയ്ക്ക് എതിരായി യെദ്യൂരപ്പയുടെ മകൻ ബി.വൈ.വിജയേന്ദ്ര മത്സരിക്കുമെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതു തള്ളിയാണ് ഇപ്പോൾ യെദ്യൂരപ്പ രംഗത്തെത്തിയത്. ഇത് തങ്ങൾ കൂട്ടായി സ്വീകരിച്ച തീരുമാനമാണെന്നും യെദ്യൂരപ്പ കൂട്ടിച്ചേർത്തു.
വിജയേന്ദ്ര മത്സരിക്കില്ലെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിനു പിന്നാലെ പ്രതിഷേധവുമായി ബിജെപി പ്രവർത്തകർ തെരുവിലിറങ്ങി. മൈസുരുവിൽ പ്രകടനം നടത്തിയ പ്രവർത്തകർ വിജയേന്ദ്ര മത്സരിച്ചില്ലെങ്കിൽ തങ്ങൾ പാർട്ടിയിൽനിന്നു രാജിവയ്ക്കുമെന്നു ഭീഷണി മുഴക്കി. ബിജെപി അധ്യക്ഷൻ അമിത് ഷായ്ക്കെതിരേയും മുതിർന്ന നേതാവ് അനന്ത് കുമാറിനെതിരേയും പ്രവർത്തകർ മുദ്രാവാക്യങ്ങൾ മുഴക്കി. മൈസുരുവിലെ നഞ്ചൻഗുഡിൽ ബിജെപി പ്രവർത്തകർ നാശനഷ്ടങ്ങൾ വരുത്തിയെന്നും റിപ്പോർട്ടുണ്ട്.
മകൻ ഡോ.യതീന്ദ്രയ്ക്കു തന്റെ മണ്ഡലമായ വരുണ നൽകിയാണു സിദ്ധരാമയ്യ ചാമുണ്ഡേശ്വരിയിലും ബദാമിയിലും മത്സരിക്കാൻ തീരുമാനിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ