പെണ്‍കുട്ടിയാക്കാന്‍ വ്യാജഡോക്റ്റര്‍ ജനനേന്ദ്രിയം മുറിച്ചുമാറ്റിയ നവജാത ശിശു മരിച്ചു; കുട്ടിയുടെ ജീവന്‍ എടുത്തത് സ്‌കാന്‍ റിപ്പോര്‍ട്ട് ശരിയെന്ന് കാണിക്കാന്‍

യുവതി ആണ്‍കുട്ടിക്കാണ് ജന്മം നല്‍കിയത്. നേരത്തെ തന്നെ പെണ്‍കുട്ടിയാണെന്ന് പറഞ്ഞിട്ടുള്ളതിനാല്‍ അനൂജ് കുഞ്ഞിന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റി
പെണ്‍കുട്ടിയാക്കാന്‍ വ്യാജഡോക്റ്റര്‍ ജനനേന്ദ്രിയം മുറിച്ചുമാറ്റിയ നവജാത ശിശു മരിച്ചു; കുട്ടിയുടെ ജീവന്‍ എടുത്തത് സ്‌കാന്‍ റിപ്പോര്‍ട്ട് ശരിയെന്ന് കാണിക്കാന്‍

പെണ്‍കുട്ടിയാണ് ജനിച്ചതെന്ന് അമ്മയെ വിശ്വസിപ്പിക്കാന്‍ വ്യാജഡോക്റ്റര്‍ ജനനേന്ദ്രിയം മുറിച്ചുമാറ്റിയതിനെത്തുടര്‍ന്ന് നവജാത ശിശു മരിച്ചു. ത്സാര്‍ഖണ്ഡിലാണ് ക്രൂരകൃത്യം അരങ്ങേറിയത്. തലസ്ഥാനമായ റാഞ്ചിക്ക് 150 കിലോമീറ്റര്‍ മാറിയുള്ള ഇതിഖോരിയിലെ ജയ പ്രകാശ് നഗര്‍ ഏരിയയിലെ ഓം നഴ്‌സിംഗ് ഹോമിലുള്ള വ്യാജ ഡോക്റ്ററാണ് ആണ്‍കുട്ടിയുടെ ലൈംഗിക അവയവം മുറിച്ചുമാറ്റിയത്. 

എട്ട് മാസം ഗര്‍ഭിണിയായ ഗുഡിയ ദേവിയെ കഴിഞ്ഞ ദിവസമാണ് ഓം നേഴ്‌സിങ് ഹോമില്‍ പ്രവേശിപ്പിച്ചത്. പരിശോധനയ്ക്ക് എത്തിയ യുവതിയോട് ആശുപത്രിയിലെ 'ഡോക്റ്റര്‍' ഗര്‍ഭസ്ഥശിശുവിനെ പരിശോധിക്കാന്‍ അള്‍ട്രാസൗണ്ട് സ്‌കാന്‍ നടത്തണമെന്ന് പറഞ്ഞു. ഡോക്റ്ററായി വന്ന അനുജ് കുമാര്‍ സോണോഗ്രാഫി നടത്തിയതിന് ശേഷം യുവതിയുടെ ഭര്‍ത്താവ് അനില്‍ പാണ്ടയോട് പറഞ്ഞു ഗര്‍ഭസ്ഥ ശിശു പെണ്‍കുട്ടിയാണെന്ന്. സിസേറിയന്‍ നടത്തണമെന്ന് പറഞ്ഞ് പണവും കെട്ടിവെപ്പിച്ചു. തുടര്‍ന്ന് രാത്രി തന്നെ ഡെലിവറി നടന്നു. 

യുവതി ആണ്‍കുട്ടിക്കാണ് ജന്മം നല്‍കിയത്. നേരത്തെ തന്നെ പെണ്‍കുട്ടിയാണെന്ന് പറഞ്ഞിട്ടുള്ളതിനാല്‍ അനൂജ് കുഞ്ഞിന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റി. എന്നിട്ട് ആംഗവൈകല്യമുള്ള പെണ്‍കുട്ടിയാണ് ജനിച്ചതെന്നും കുഞ്ഞ് അപ്പോള്‍ തന്നെ മരിച്ചെന്നും പറഞ്ഞു. എന്നാല്‍ യുവതിയുടെ അമ്മ ഇതെല്ലാം കണ്ടിരുന്നു. അവര്‍ ബഹളം വെച്ച് വീട്ടുകാരെ അറിയിച്ചു. സംഭവം ഒത്തുതീര്‍പ്പാക്കാന്‍ അനൂജ് കുമാര്‍ ശ്രമിച്ചെങ്കിലും നടന്നില്ല. തുടര്‍ന്ന് ഇയാള്‍ രക്ഷപ്പെട്ടു. വീട്ടുകാര്‍ പൊലീസിനെ അറിയിച്ചതിനെ തുടര്‍ന്ന് നേഴ്‌സിങ് ഹോം പൂട്ടി സീല്‍ വെച്ചു. മരിച്ച കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി അയച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com