ശ്രീനഗർ: കത്തുവയിലെ എട്ടുവയസുകാരിയുടെ ബലാൽസംഗം ചെറിയ സംഭവമാണെന്ന് ജമ്മുകശ്മീർ ഉപമുഖ്യമന്ത്രി കവീന്ദർ ഗുപ്ത. ഉപമുഖ്യമന്ത്രിയായി ചുമതലയേറ്റടുത്തതിന് പിന്നാലെയാണ് കവീന്ദർ ഗുപ്തയുടെ വിവാദ പ്രസ്താവന. കത്തുവയിൽ നടന്നത് ചെറിയ സംഭവമാണ്. അതിന് ഇത്രത്തോളം പ്രാധാന്യം നൽകേണ്ട ആവശ്യമില്ലെന്ന് അദ്ദേഹം പറഞ്ഞു.
കത്തുവ പോലുള്ള സംഭവം ഇനി ആവർത്തിക്കാതിരിക്കാനാണ് ശ്രദ്ധിക്കേണ്ടത്. കത്തുവയിൽ ബലാൽസംഗത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിക്ക് നീതി വാങ്ങി നൽകുക എന്നതാണ് സർക്കാറിന്റെ മുന്നിലുള്ള ഇപ്പോഴത്തെ പ്രധാന വെല്ലുവിളിയെന്നും അദ്ദേഹം പറഞ്ഞു. മെഹ്ബൂബ മുഫ്തിയുടെ നേതൃത്വത്തിലുള്ള പി.ഡി.പി-ബി.ജെ.പി മന്ത്രിസഭ ഇന്നാണ് എട്ട് മന്ത്രിമാരെ കൂടി ഉൾപ്പെടുത്തി പുന:സംഘടിപ്പിച്ചത്.
ജമ്മുകശ്മീരിൽ മൂന്ന് തവണ മേയറായിരുന്നു ഗുപ്ത 2014ലാണ് നിയമസഭ തെരഞ്ഞെടുപ്പിൽ മൽസരിക്കുന്നത്. കോൺഗ്രസ് സ്ഥാനാർഥിയെ തോൽപ്പിച്ചാണ് അദ്ദേഹം നിയമസഭയിലെത്തിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ