വാടകബൈക്കിനെ ചൊല്ലി തര്‍ക്കം; ഹോട്ടല്‍ ഉടമയെ കുത്തികൊന്നു, രണ്ടുപേര്‍ അറസ്റ്റില്‍ 

സിസിടിവി ദൃശ്യങ്ങളില്‍ നിന്നും ദൃക്‌സാക്ഷികളില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ രണ്ടുപേര്‍ ചേര്‍ന്നാണ് കൊല നടത്തിയിരിക്കുന്നതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു
വാടകബൈക്കിനെ ചൊല്ലി തര്‍ക്കം; ഹോട്ടല്‍ ഉടമയെ കുത്തികൊന്നു, രണ്ടുപേര്‍ അറസ്റ്റില്‍ 

പനാജി: വാടകബൈക്കിനെ ചൊല്ലിയുണ്ടായ തര്‍ക്കം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് ഹോട്ടല്‍ ഉടമയെ കുത്തികൊന്നു. 41കാരനായ ഡല്‍ഹി സ്വദേശി വിശ്വജിത് സിങ് ആണ് കൊല്ലപ്പെട്ടത്. ഗോവയില്‍ അനിയനൊപ്പം റോയല്‍ മിറേജ് എന്ന ഹോട്ടല്‍ നടത്തിവരികയായിരുന്നു വിശ്വജിത്. 

സിസിടിവി ദൃശ്യങ്ങളില്‍ നിന്നും ദൃക്‌സാക്ഷികളില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ രണ്ടുപേര്‍ ചേര്‍ന്നാണ് കൊല നടത്തിയിരിക്കുന്നതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് വിശ്വജിത് സിങിന്റെ ഹോട്ടല്‍ ജീവനക്കാരനായ ഉമേഷ് റാത്തോടിനെയും ദയാശങ്കര്‍ എന്നയാളെയും പൊലീസ് അറസ്റ്റുചെയ്തു. കര്‍ണ്ണാടക സ്വദേശിയായ ഉമേഷ് കഴിഞ്ഞ മൂന്ന് വര്‍ഷമായി വിശ്വജിത്തിന്റെ സ്ഥാപനത്തിലെ തൊഴിലാളിയാണെന്ന് എസ്പി ചന്ദന്‍ ചൗദരി പറഞ്ഞു. 

അവിവാഹിതനായ വിശ്വജിത് ഹോട്ടലിനടുത്തുള്ള ഒരു അപ്പാര്‍ട്ട്‌മെന്റിലാണ് താമസിച്ചിരുന്നതെന്നും അപ്പാര്‍ട്‌മെന്റിന്റെ താഴത്തെ നിലയില്‍ വച്ചാണ് ഇയാള്‍ ആക്രമിക്കപ്പെട്ടതെന്നും പൊലീസ് പറഞ്ഞു. തിങ്കളാഴ്ച രാത്രിയാണ് വിശ്വജിത് കൊല്ലപ്പെട്ടത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com