പ്രണയിച്ച 'കുറ്റ'ത്തിന് യുവാവിനെ തട്ടികൊണ്ടുപോയി കൊലപ്പെടുത്തിയ കേസ്; പെണ്‍കുട്ടിയുടെ അച്ഛനുള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റില്‍

സ്വകാര്യ സ്ഥാപനത്തില്‍ ജോലിചെയ്തിരുന്ന യുവതിയുമായി ഇയാള്‍ ഏഴുവര്‍ഷമായി പ്രണയത്തിലായിരുന്നെന്നും ഇരുവരുടെയും മാതാപിതാക്കള്‍ ഇവരുടെ ബന്ധം എതിര്‍ത്തിരുന്നെന്നും പൊലീസ് പറയുന്നു
പ്രണയിച്ച 'കുറ്റ'ത്തിന് യുവാവിനെ തട്ടികൊണ്ടുപോയി കൊലപ്പെടുത്തിയ കേസ്; പെണ്‍കുട്ടിയുടെ അച്ഛനുള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റില്‍

താനെ:  പ്രണയബന്ധം ഉപേക്ഷിക്കാന്‍ തയ്യാറാകാത്തതുമൂലം യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ പെണ്‍കുട്ടിയുടെ അച്ഛനുള്‍പ്പെടെ മൂന്നുപ്പേര്‍ അറസ്റ്റില്‍. മുംബൈ സ്വദേശി സുരേന്ദ്ര മിശ്രയാണ് കൊല്ലപ്പെട്ടത്. കല്യാണ്‍ ജില്ലയിലെ റെയില്‍വേ പാളത്തില്‍ നിന്ന് കഴിഞ്ഞമാസം യുവാവിന്റെ മൃതദേഹം കണ്ടെത്തിയിരുന്നു. 

പ്രണയബന്ധത്തെ എതിര്‍ത്ത പെണ്‍കുട്ടിയുടെ അച്ഛന്‍ അടക്കമുള്ളവര്‍ ചേര്‍ന്നാണ് സുരേന്ദ്ര മിശ്രയുടെ കൊലപാതകം ആസൂത്രണം ചെയ്തതെന്ന് പൊലീസ് പറയുന്നു. പെണ്‍കുട്ടിയുടെ അച്ഛന്‍ രാജേന്ദ്ര പ്രസാദിനെയും ബാസ്‌ക്കര്‍ നരിംഗകാര്‍, രവി അശോക് എന്നിവരെയുമാണ് പൊലീസ് അറസ്റ്റുചെയ്തത്. ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലിചെയ്തിരുന്ന യുവതിയുമായി ഇയാള്‍ ഏഴുവര്‍ഷമായി പ്രണയത്തിലായിരുന്നെന്നും ഇരുവരുടെയും മാതാപിതാക്കള്‍ ഇവരുടെ ബന്ധം എതിര്‍ത്തിരുന്നെന്നും പൊലീസ് പറയുന്നു. 

താമസിക്കാനായി പുതിയ വീട് അന്വേഷിച്ചിരുന്ന സുരേന്ദ്രനെ വാടകയ്ക്ക് വീട് ലഭ്യമാണെന്നറിയിച്ച് ഫോണ്‍ ചെയ്താണ് തട്ടികൊണ്ടുപോയത്. വീട് നോക്കാനായി താനെയില്‍ എത്തിയ ഇയാളെ രണ്ടുപേര്‍ ചേര്‍ന്ന് കാറില്‍ കയറ്റി. ഇതുവരെയുള്ള കാര്യങ്ങള്‍ തന്നെ ഫോണിലൂടെ അറിയിച്ചിരുന്നെന്നും എന്നാല്‍ പിന്നീട് യാതൊരു വിവരവും ലഭ്യമല്ലാതാകുകയായിരുന്നെന്നും യുവതി പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. സുരേന്ദറിന്റെ ഫോണ്‍കോളുകള്‍ പരിശോധിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളിലേക്കെത്തിയത്. കേസില്‍ കൂടുതലാളുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും അവര്‍ക്കായുള്ള അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com