ഉത്തര്‍പ്രദേശിലെ ഏറ്റുമുട്ടല്‍ കൊലപാതകങ്ങളില്‍ ഏറെയും വ്യാജം: അഖിലേഷ് യാദവ്

ഉത്തര്‍പ്രദേശില്‍ നടക്കുന്ന ഏറ്റുമുട്ടല്‍ കൊലകളില്‍ ഏറെയും വ്യാജ ഏറ്റുമുട്ടലുകളാണെന്ന് സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്.
ഉത്തര്‍പ്രദേശിലെ ഏറ്റുമുട്ടല്‍ കൊലപാതകങ്ങളില്‍ ഏറെയും വ്യാജം: അഖിലേഷ് യാദവ്

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ നടക്കുന്ന ഏറ്റുമുട്ടല്‍ കൊലകളില്‍ ഏറെയും വ്യാജ ഏറ്റുമുട്ടലുകളാണെന്ന് സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. ഇത് പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണമല്ല, ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ വരെ ശരിവച്ച കാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. വ്യാജ ഏറ്റുമുട്ടല്‍ കൊലപാതങ്ങള്‍ കാരണം സംസ്ഥാനത്തെ നിയമവ്യവസ്ഥിതി താറുമാറായെന്നും അദ്ദേഹം ആരോപിച്ചു. 

യോഗി ആദിത്യനാഥിന്റെ നേതൃത്വത്തില്‍ ബിജെപി അധികാരത്തില്‍ വന്നതിന് ശേഷം ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ വ്യാപകമായിരുന്നു. അധികാരത്തിലെത്തി പത്തു മാസത്തിനുള്ളില്‍ 1146 ഏറ്റുമുട്ടല്‍ കൊലപാതകങ്ങളാണ്. ഇതിന്റെ എണ്ണം പിന്നീട് വര്‍ധിച്ചു. 

സംസ്ഥാനത്തെ കുറ്റകൃത്യങ്ങള്‍ കുറയ്ക്കാന്‍ വേണ്ടിയാണ് പൊലീസ് നടപടി എന്നായിരുന്നു ആദിത്യനാഥിന്റെ വിശദീകരണം. ഇതിനെതിരെ രാജ്യമെമ്പാടും വലിയ പ്രതിഷേധങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com