ചെന്നൈ: മറീന ബീച്ചിൽ കുളിക്കാനിറങ്ങിയ മൂന്നംഗ സംഘത്തിൽ ഒരു വിദ്യാർത്ഥി മരിച്ചു. മറ്റ് രണ്ടു പേരെ കാണാതെയായി. ശ്രീ പെരുംപുതൂരിലെ
സ്വകാര്യ എഞ്ചിനീയറിങ് സ്കൂൾ വിദ്യാർത്ഥികളാണ് മൂവരും. ദിണ്ടിവനം സ്വദേശി ഭരദ്വാജിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ധർപുരി സ്വദേശി ജയ്കീർത്തി, തിരുമൊല്ലവയലിൽ നിന്നുള്ള ദിനേഷ് എന്നിവരെയാണ് കാണാതെയായത്.
സഹപാഠികളായ മറ്റ് അഞ്ച് പേർക്കൊപ്പമാണ് ഇവർ ചെന്നൈ സന്ദർശിക്കാനെത്തിയത്. കടലിൽ കുളിക്കാനിറങ്ങി കുറേ നേരം കഴിഞ്ഞിട്ടും ഇവരെ കാണാതെയായതോടെയാണ് സഹപാഠികൾ കോസ്റ്റ്ഗാർഡിനെ വിവരം അറിയിച്ചത്. തുടർന്ന് നടത്തിയ തിരച്ചിലിലാണ് മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെ ഭരദ്വാജിന്റെ മൃതദേഹം കണ്ടെത്തിയത്. കാണാതായവർക്കായുള്ള തിരച്ചിൽ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ