റായ്പുർ: തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ധാർമിക ഉത്തരവാദിത്വം ഏറ്റെടുക്കുകയാണെന്ന് ഛത്തീസ്ഗഡ് മുഖ്യമന്ത്രി രമൺസിങ്. ശക്തമായ പ്രതിപക്ഷമായി സംസ്ഥാനത്തിന്റെ വികസനത്തിനായി ഇനി പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഗവർണർക്കു രാജി സമർപ്പിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു രമൺസിങ്.
പാര്ട്ടിഅംഗങ്ങളുമായി ഒന്നിച്ചിരുന്ന് പരാജയത്തിന്റെ കാരണം വിശദമായി പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. 2019ലെ ലോക്സഭാ ഇലക്ഷനെ തിരഞ്ഞെടുപ്പ് ഒരു തരത്തിലും ബാധിക്കില്ലെന്നും രമൺസിങ് കൂട്ടിച്ചേര്‍ത്തു.
പതിനഞ്ചു വര്‍ഷം നീണ്ട ബിജെപി ഭരണത്തിന് നിറംകെട്ട അവസാനം കുറിക്കുന്നതായിരുന്നു ഈ തിരഞ്ഞെടുപ്പ് ഫലം. പ്രവചനങ്ങളെ കാറ്റില്‍ പറത്തിയ വിജയമാണ് കോണ്‍ഗ്രസ് നേടിയത്. 90ല്‍ 68 സീറ്റും കോണ്‍ഗ്രസ് നേടിയപ്പോള്‍ കഴിഞ്ഞ തവണ നേടിയ 49ല്‍ പകുതിയോളം സീറ്റുകള്‍ നഷ്ടമായ ബിജെപി 16ല്‍ ഒതുങ്ങി.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ