എട്ടുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന സംഭവത്തില്‍ 19കാരന് വധശിക്ഷ ; നിര്‍ഭയ കേസിന് സമാനമെന്ന് കോടതി

പട്ടാപ്പകല്‍ നടന്ന കൊലപാതകം സമൂഹ മനസാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണെന്നും എട്ടുവയസ്സുകാരിയായ പെണ്‍കുഞ്ഞ് അനുഭവിച്ച വേദന കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും വിധിയില്‍ കോടതി
എട്ടുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന സംഭവത്തില്‍ 19കാരന് വധശിക്ഷ ; നിര്‍ഭയ കേസിന് സമാനമെന്ന് കോടതി

 രെവാരി: എട്ടുവയസുള്ള പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസില്‍ 19 കാരന് രെവാരി കോടതി വധശിക്ഷ വിധിച്ചു. അപൂര്‍വ്വങ്ങളില്‍ അപൂര്‍വമായ കേസാണിതെന്നും 2012 ല്‍ ഡല്‍ഹിയിലുണ്ടായ നിര്‍ഭയ സംഭവത്തിന് സമാനമാണെന്നും നിരീക്ഷിച്ചാണ് കോടതി പ്രതിക്ക് വധശിക്ഷ വിധിച്ചത്.

പട്ടാപ്പകല്‍ നടന്ന കൊലപാതകം സമൂഹ മനസാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണെന്നും എട്ടുവയസ്സുകാരിയായ പെണ്‍കുഞ്ഞ് അനുഭവിച്ച വേദന കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും വിധിയില്‍ കോടതി വ്യക്തമാക്കി. 

 ബവാല്‍ നഗരത്തിലെ വാടക വീട്ടില്‍ കഴിയുന്നതിനിടെയാണ് ജൂണ്‍മാസം പെണ്‍കുട്ടി കൊല്ലപ്പെട്ടത്. സഹോദരനെ ആശുപത്രിയില്‍ കൊണ്ടു പോകുന്നതിനായി അച്ഛനും അമ്മയും പുറത്ത് പോയപ്പോഴാണ് അയല്‍വാസിയായ യുവാവ് വീടിനുള്ളില്‍ കടക്കുകയും പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുകയും ചെയ്തത്. 

 പെണ്‍കുട്ടിയെ അശ്ലീല ചിത്രം കാണിച്ച പ്രതി അതുപോലെ ചെയ്യാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു. പെണ്‍കുട്ടി വിസമ്മതിക്കുകയും കരയുകയും ചെയ്തതോടെ വായയും കൈയ്യും കെട്ടിയിട്ട് ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നും കോടതി കണ്ടെത്തിയിരുന്നു.

കുട്ടി വീട്ടുകാരോട് പറയുമെന്ന ഭയത്താല്‍ കൊന്നതിന് ശേഷം സ്വന്തം മുറിയിലെ അലമാരയ്ക്കുള്ളില്‍ ഒളിപ്പിക്കുകയായിരുന്നുവെന്നും പ്രതി ഏറ്റുപറഞ്ഞിരുന്നു. മൃതദേഹം ഒളിപ്പിച്ച ശേഷം പെണ്‍കുട്ടി അടുത്ത വീട്ടിലെ സുഹൃത്തിനോടൊപ്പം കളിക്കാന്‍ പോകുന്നത് കണ്ടതായും ഇയാള്‍ കുട്ടിയുടെ മാതാപിതാക്കളോട് പറഞ്ഞിരുന്നു. 

ബലാത്സംഗം, തെളിവ് നശിപ്പിക്കല്‍, പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ പീഡിപ്പിക്കല്‍, കൊലപാതകം തുടങ്ങിയ കുറ്റങ്ങളാണ് പ്രതിക്ക് മേല്‍ ചുമത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com