വീട്ടില്‍ സഹായത്തിന് നിന്ന പെണ്‍കുട്ടിയെ പീഡിപ്പിച്ചു കൊന്നു; മുന്‍ എംഎല്‍എയ്ക്ക് പത്ത് വര്‍ഷം തടവുശിക്ഷ

പെരുംമ്പലൂര്‍ എംഎല്‍എയായിരിക്കെ തമിഴ്‌നാട്ടില്‍ വെച്ചാണ് ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊന്നത്
വീട്ടില്‍ സഹായത്തിന് നിന്ന പെണ്‍കുട്ടിയെ പീഡിപ്പിച്ചു കൊന്നു; മുന്‍ എംഎല്‍എയ്ക്ക് പത്ത് വര്‍ഷം തടവുശിക്ഷ

ചെന്നൈ; പ്രായപൂര്‍ത്തിയാകാത്ത മലയാളി പെണ്‍കുട്ടിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ ഡിഎംകെ നേതാവിന് പത്ത് വര്‍ഷം തടവുശിക്ഷ. മുന്‍ എംഎല്‍എ എ.എം.രാജ്കുമാറിനെയാണ് ജനപ്രതിനിധികള്‍ ഉള്‍പ്പെട്ട കേസ് കൈകാര്യം ചെയ്യുന്ന കോടതി ശിക്ഷിച്ചത്. പെരുംമ്പലൂര്‍ എംഎല്‍എയായിരിക്കെ തമിഴ്‌നാട്ടില്‍ വെച്ചാണ് ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊന്നത്. പത്ത് വര്‍ഷം തടവിന് പുറമേ 42,000 രൂപ പിഴയും കോടതി വിധിച്ചു. 

2012 ലാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. ഇടുക്കി പീരുമേട് സ്വദേശിയാണ് ക്രൂരമായി കൊലചെയ്യപ്പെട്ടത്. എംഎല്‍എയുടെ വീട്ടില്‍ സഹായത്തിനു നിന്ന പെണ്‍കുട്ടിക്കു വിദ്യാഭ്യാസ സഹായം വാഗ്ദാനം നല്‍കിയായിരുന്നു പീഡനം.
 
കേസില്‍ രാജ്കുമാറിന്റെ ഡ്രൈവര്‍ മഹേന്ദ്രന്‍, സഹായി ജയശങ്കര്‍ എന്നിവരും അറസ്റ്റില്‍ അയിരുന്നു. ജയശങ്കറിനും പത്തു വര്‍ഷം തടവു ശിക്ഷയും 42,000 രൂപ പിഴയും ചുമത്തിയ കോടതി മഹേന്ദ്രനെ തെളിവുകളുടെ അഭാവത്തില്‍ കുറ്റവിമുക്തനാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com