ഹിന്ദുപെണ്‍കുട്ടികളെ വിവാഹം കഴിച്ച മുസ്ലീം യുവാക്കളുടെ ജീവനെടുക്കണം: ഹിന്ദു അനുകൂല ഫേസ്ബുക്ക് പേജ്

മിശ്ര വിവാഹിതരായ 100 ദമ്പതികളുടെ വിവരങ്ങള്‍ പങ്കുവെച്ചുകൊണ്ടാണ് ഈ ഫേസ്ബുക്ക് പേജ് കൊലവിളി മുഴക്കുന്നത്.
ഹിന്ദുപെണ്‍കുട്ടികളെ വിവാഹം കഴിച്ച മുസ്ലീം യുവാക്കളുടെ ജീവനെടുക്കണം: ഹിന്ദു അനുകൂല ഫേസ്ബുക്ക് പേജ്

'ഇത് ലൗ ജിഹാദിനു ഇരയായ പെണ്‍കുട്ടികളുടെ പട്ടികയാണ്. എല്ലാ ഹിന്ദു സിംഹങ്ങളും ഇതില്‍ പറഞ്ഞിരിക്കുന്ന എല്ലാ യുവാക്കളെയും കൊല്ലണം' എന്ന് കൊലവിളി ഉയര്‍ത്തിക്കൊണ്ടാണ് 'ഹിന്ദുത്വ വ്രത' എന്ന ഫേസ്ബുക്ക് പേജ് രംഗത്തെത്തിയിരിക്കുന്നത്.

മിശ്ര വിവാഹിതരായ 100 ദമ്പതികളുടെ വിവരങ്ങള്‍ പങ്കുവെച്ചുകൊണ്ടാണ് ഈ ഫേസ്ബുക്ക് പേജ് കൊലവിളി മുഴക്കുന്നത്. പട്ടിക വിവാദമായതോടെ പോസ്റ്റ് പിന്‍വലിച്ചെങ്കിലും അതിനു മുമ്പ് തന്നെ ഇത് വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടിരുന്നു.

'ഇത് ലൗ ജിഹാദിനു ഇരയായ പെണ്‍കുട്ടികളുടെ പട്ടികയാണ്. എല്ലാ ഹിന്ദു സിംഹങ്ങളും ഇതില്‍ പറഞ്ഞിരിക്കുന്ന എല്ലാ യുവാക്കളെയും കൊല്ലണം' എന്ന തലക്കെട്ടോടെയായിരുന്നു 'ഹിന്ദുത്വ വ്രത'യില്‍ മിശ്ര വിവാഹിതരുടെ പട്ടിക പുറത്ത് വിട്ടത്. 

പേജില്‍ പ്രസിദ്ധീകരിച്ച പട്ടികയില്‍ പറഞ്ഞിരിക്കുന്ന സ്ത്രീകളെല്ലാം ഹിന്ദുക്കളും യുവാക്കളെല്ലാം ഇസ്‌ലാം നാമധാരികളുമാണ്. വിവാദ പട്ടിക പുറത്ത് വിട്ട പേജില്‍ ഇതിനു മുന്നേ വന്ന പോസ്റ്റുകളെല്ലാം സമാന സ്വഭാവത്തിലുള്ളതാണെന്നും മുസ്‌ലിം വിഭാഗം നാടിനു ആപത്താണെന്നും ഹിന്ദുക്കള്‍ സംരക്ഷിക്കപ്പെടേണ്ടവരാണെന്നും പറയുന്ന രീതിയിലുള്ളതാണെന്നും 'ദ വയര്‍' റിപ്പോര്‍ട്ട് ചെയ്യുന്നു.

വര്‍ഗീയത പരത്തുന്ന രീതിയിലുള്ള പോസ്റ്റുകള്‍ നിരന്തരം പ്രത്യക്ഷപ്പെട്ട പേജ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെത്തുടര്‍ന്ന് ഇന്നലെ രാത്രി മുതല്‍ ബ്ലോക്ക് ചെയ്യപ്പെട്ടിരിക്കുകയാണ്. സമൂഹത്തില്‍ വിദ്വേഷം പരത്തുന്ന രീതിയിലുള്ള നിരവധി പോസ്റ്റുകളാണ് പേജില്‍ പ്രത്യക്ഷപ്പെട്ടിരുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com