മോദിയെയല്ല, മതനിയമങ്ങളാണ് മുസ്ലിംകള്‍ അനുസരിക്കുന്നത്: വ്യക്തിനിയമ ബോര്‍ഡ് സെക്രട്ടറി

മോദിയെയല്ല, മതനിയമങ്ങളാണ് മുസ്ലിംകള്‍ അനുസരിക്കുന്നത്: വ്യക്തിനിയമ ബോര്‍ഡ് സെക്രട്ടറി
മോദിയെയല്ല, മതനിയമങ്ങളാണ് മുസ്ലിംകള്‍ അനുസരിക്കുന്നത്: വ്യക്തിനിയമ ബോര്‍ഡ് സെക്രട്ടറി

പൂനെ: പ്രധാനമന്ത്രി നരേന്ദ്ര മോദി പറയുന്നതല്ല, മത നിയമങ്ങളാണ് രാജ്യത്തെ മുസ്ലിംകള്‍ അനുസരിക്കുന്നതെന്ന് അഖിലേന്ത്യാ മുസ്ലിം വ്യക്തി നിയമ ബോര്‍ഡ് സെക്രട്ടറി മൗലാന അബ്ദുല്‍ ഹമീദ് അന്‍സാരി. പുരുഷ രക്ഷിതാവില്ലാതെ മുസ്ലിം സ്ത്രീകള്‍ക്ക് ഹജ്ജിനു പോവാമെന്ന, പ്രധാനമന്ത്രിയുടെ മന്‍ കി ബാത് പ്രഖ്യാപനത്തോടു പ്രതികരിക്കുകായിരുന്നു അന്‍സാരി.

ഇതൊരു മതപരമായ കാര്യമാണ്. പാര്‍ലമെന്റില്‍ ബില്‍ പാസാക്കി നടപ്പാക്കാവുന്ന കാര്യമല്ല ഇതെന്ന് മൗലാന അബ്ദുല്‍ ഹമീദ് അന്‍സാരി പറഞ്ഞു. മത പണ്ഠിതന്മാര്‍ എന്തു പറയുന്നു എന്നു നോക്കിയാണ് രാജ്യത്തെ 99 ശതമാനം മുസ്ലിംകളും മതം അനുഷ്ഠിക്കുന്നത്, പ്രധാനമന്ത്രിയോ മറ്റാരെങ്കിലുമോ എന്തു പറയുന്നു എന്നു നോക്കിയല്ല. 

ഇസ്ലാം മത വിശ്വാസം അനുസരിച്ച് മൂന്നു ദിവസത്തില്‍ അധികമോ അല്ലെങ്കില്‍ 78 മൈലില്‍ കൂടുതല്‍ ദൂരമോ പുരുഷ രക്ഷിതാവില്ലാതെ സ്ത്രീകള്‍ക്കു സഞ്ചരിക്കാനാവില്ല. ഹജ്ജിനു മാത്രമല്ല, മറ്റൊരിടത്തേക്കും അങ്ങനെ പോവാനാവില്ലെന്ന് വ്യക്തിനിയമ ബോര്‍ഡ് സെക്രട്ടറി ചൂണ്ടിക്കാട്ടി. ആണ്‍ പിന്തണയില്ലാത്തതോ ആണ്‍പിന്തുണയുണ്ടാക്കുന്നതിനുള്ള സാമ്പത്തിക ശേഷിയില്ലാത്തതോ ആയ സ്ത്രീകളെ ഹജ്ജ് ചെയ്യുന്നതില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് അന്‍സാരി പറഞ്ഞു. 

ഒറ്റയ്ക്കു ഹജ്ജിനു പോവുന്നവരെ നറുക്കെടുപ്പ് ഇല്ലാതെ തന്നെ തെരഞ്ഞെടുക്കുന്നതിന് നടപടി സ്വീകരിക്കുമെന്നാണ് പ്രധാനമന്ത്രി മന്‍ കി ബാത്തില്‍ പ്രഖ്യാപിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com