ജഡ്ജിമാര്‍ പ്രകോപനത്തിലേക്ക് പോകരുതെന്ന് എജി; ചീഫ് ജസ്റ്റിസ് മാധ്യമങ്ങളെ കാണില്ല

ജഡ്ജിമാര്‍ പ്രകോപനത്തിലേക്ക് പോകരുതെന്ന് എജി; ചീഫ് ജസ്റ്റിസ് മാധ്യമങ്ങളെ കാണില്ല

ജഡ്ജിമാര്‍ പ്രകോപനത്തിലേക്ക് പോകരുതെന്ന അറ്റോര്‍ണി ജനറലിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് ദീപക് മിശ്ര മാധ്യമങ്ങളെ കാണുന്നതില്‍ നിന്ന് പിന്‍മാറിയത്

ന്യൂഡല്‍ഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഇന്ന് മാധ്യമങ്ങളെ കാണില്ല. നാല് മുതിര്‍ന്ന ജഡ്ജിമാര്‍ വാര്‍ത്താ സമ്മേളനം നടത്തി സുപ്രീംകോടതി പ്രവര്‍ത്തനങ്ങള്‍ കുത്തഴിഞ്ഞാണ് പോകുന്നതെന്ന് പ്രഖ്യാപിച്ചിരുന്നു. അതിന് പിന്നാലെ ഇന്നുച്ചയ്ക്ക് മാധ്യമങ്ങളെ കാണുമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞിരുന്നു. അറ്റോര്‍ണി ജനറലിനൊപ്പം വാര്‍ത്താ സമ്മേളനം നടത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാല്‍ ജഡ്ജിമാര്‍ പ്രകോപനത്തിലേക്ക് പോകരുതെന്ന അറ്റോര്‍ണി ജനറലിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് ദീപക് മിശ്ര മാധ്യമങ്ങളെ കാണുന്നതില്‍ നിന്ന് പിന്‍മാറിയത് എന്നറിയുന്നു. 

സംഭവവുമായി ബന്ധപ്പെട്ട് നിയമ മന്ത്രി രവിശങ്കര്‍ പ്രസാദുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചര്‍ച്ച നടത്തി. ജസ്റ്റിസ് ചെലമേശ്വറിന്റെ നേതൃത്വത്തിലായിരുന്നു നാല് ജഡ്ജിമാര്‍ കോടതി നടപടികള്‍ നിര്‍ത്തിവച്ച് വാര്‍ത്താ സമ്മേളനം നടത്തിയത്. ജഡ്ജിമാരായ രഞ്ജന്‍ ഗോഗോയ്, മദന്‍ ബി ലോക്കൂര്‍,കുര്യന്‍ ജോസഫ് എന്നിവരായിരുന്നു ചെലമേശ്വറിനൊപ്പം ഉണ്ടായിരുന്നത്. 

സുപ്രീംകോടതി പ്രവര്‍ത്തനങ്ങള്‍ കുത്തഴിഞ്ഞാണ് പോകുന്നത് എന്ന് ചൂണ്ടിക്കാട്ടി ചീഫ് ജസ്റ്റിസിന് രണ്ട് മാസം മുമ്പ് കത്ത് നല്‍കിയിരുന്നുവെന്നും എന്നാല്‍ നടപടികളൊന്നും കൈക്കൊള്ളാത്തതു കൊണ്ടാണ് പൊതുസമൂഹത്തിന് മുന്നില്‍ വെളിപ്പെടുത്തേണ്ടി വന്നതെന്നും ജഡ്ജിമാര്‍ പറഞ്ഞിരുന്നു. 

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പ്രതിയായ സൊറാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ വാദം കേട്ടിരുന്ന ജസ്റ്റിസ് ലോയയുട മദുരൂഹ മരണവുമായി ബന്ധപ്പെട്ട നടപടികളിലെ അതൃപ്തിയാണ് പ്രതിഷേധത്തിന് മുഖ്യകാരണം എന്നാണ് വിവരം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com