ഭോപ്പാലില്‍ തലമൊട്ടയടിച്ച് അധ്യാപകരുടെ പ്രതിഷേധം

നാലു യുവതികള്‍ ഉള്‍പ്പെടെ നിരവധി അധ്യാപകരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.
ഭോപ്പാലില്‍ തലമൊട്ടയടിച്ച് അധ്യാപകരുടെ പ്രതിഷേധം

ഭോപ്പാല്‍: വിദ്യാഭ്യാസ ഡിപ്പാര്‍ട്ട്‌മെന്റില്‍ സ്ഥിരനിയമനം ആവശ്യപ്പെട്ട് മുടിമുറിച്ച് അധ്യാപകരുടെ പ്രതിഷേധം. നാലു യുവതികള്‍ ഉള്‍പ്പെടെ നിരവധി അധ്യാപകരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. ജംബൂരി ഗ്രൗണ്ടിലെ ഭാരത് ഹെവി ഇലക്ട്രിക്കല്‍ ലിമിറ്റഡില്‍ ഒത്തുകൂടിയശേഷമാണ് അധ്യാപകര്‍ മുടിമുറിച്ചത്. 

അസദ് അധ്യാപക് സംഘ് വര്‍ക്കിങ് പ്രസിഡന്റ് ശിവരാജ് വര്‍മ്മയുടെ നേതൃത്വത്തിലാണ് പ്രതിഷേധം. ശില്‍പ്പി സിവന്‍, സീമ ഷിര്‍സാഗര്‍, അര്‍ച്ചന ശര്‍മ്മ, രേണുക സാഗര്‍ തുടങ്ങിയവരാണ് പ്രതിഷേധവുമായി രംഗത്തുവന്നത്.

മുടിച്ച മുറി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ ഭാര്യ സാധന സിങ്ങിന് 'സമ്മാനിക്കാനായിരുന്നു' അധ്യാപകരുടെ തീരുമാനം. എന്നാല്‍ മുഖ്യമന്ത്രിയുടെ വസതിക്ക് സമീപത്തുവെച്ച് അധികൃതര്‍ ഇവരെ തടഞ്ഞു.

'ഞങ്ങള്‍ ഏതു ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഭാഗമാണെന്ന് ഞങ്ങള്‍ക്കുതന്നെ അറിയില്ല. വിദ്യാഭ്യാസ ഡിപ്പാര്‍ട്ട്‌മെന്റ് പറയുന്നു ഞങ്ങള്‍ തദ്ദേശ സ്വയംഭരണ വിഭാഗത്തിനു കീഴില്‍ വരുന്ന തൊഴിലാളികളാണെന്ന്. അവര്‍ പറയുന്നു ഞങ്ങള്‍ വിദ്യാഭ്യാസ ഡിപ്പാര്‍ട്ടുമെന്റിനു കീഴിലാണെന്ന്. 2.88 ലക്ഷം അധ്യാപകരമാണ് വര്‍ഷങ്ങളായി ഈ കെണിയില്‍ കിടക്കുന്നത്.' ശിവരാജ് വര്‍മ്മ പറയുന്നു.

തങ്ങളുടെ സേവനം വിദ്യാഭ്യാസ ഡിപ്പാര്‍ട്ട്‌മെന്റിനു കീഴില്‍ കൊണ്ടുവരണമെന്നും സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നല്‍കുന്ന സൗകര്യങ്ങള്‍ നല്‍കണമെന്നുമാണ് ഇവരുടെ പ്രധാന ആവശ്യം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com