പാര്‍ക്കില്‍ അബോധാവസ്ഥയില്‍ കണ്ടെന്നത് നുണ; തൊഗാഡിയ സഹായിയുടെ വീട്ടില്‍ ഒളിവിലായിരുന്നെന്ന് പൊലീസ്

വിശ്വഹിന്ദു പരിഷത്ത് വര്‍ക്കിങ്  പ്രസിഡന്റ് പ്രവീണ്‍ തൊഗാഡിയയും കൂട്ടരും നടത്തുന്നത് നാടകമെന്ന് പൊലീസ്
പാര്‍ക്കില്‍ അബോധാവസ്ഥയില്‍ കണ്ടെന്നത് നുണ; തൊഗാഡിയ സഹായിയുടെ വീട്ടില്‍ ഒളിവിലായിരുന്നെന്ന് പൊലീസ്

അഹമ്മദാബാദ്‌: വിശ്വഹിന്ദു പരിഷത്ത് വര്‍ക്കിങ്  പ്രസിഡന്റ് പ്രവീണ്‍ തൊഗാഡിയയും കൂട്ടരും നടത്തുന്നത് നാടകമെന്ന് പൊലീസ്. കാണാതായി എന്ന് അവകാശപ്പെടുന്ന സമയമത്രയും തൊഗാഡിയ സഹായിയുടെ വീട്ടിലായിരുന്നുവെന്നു ഗുജറാത്ത് പൊലീസ് പറഞ്ഞു. തൊഗാഡിയയ്ക്ക് സെഡ് പ്ലസ് സുരക്ഷയാണ് നല്‍കുന്നതെന്നും അത്തരമൊരാളെ അപായപ്പെടുത്താനാവില്ലെന്നും ജോയിന്റ് കമ്മീഷണര്‍ ജെ.കെ ഭട്ട് പറഞ്ഞു. 

പാര്‍ക്കില്‍ അബോധാവസ്ഥയില്‍ കണ്ട തൊഗാഡിയയെ ആശുപത്രിയില്‍ എത്തിച്ചുവെന്ന വാദം വാസ്തവ വിരുദ്ധമാണ്. രാവിലെ പത്തരയോടെ സഹായി ജ്ഞാന്‍ശ്യാം ചരണ്‍ ദാസിന്റെ വീട്ടില്‍ എത്തിയ തൊഗാഡിയ വൈകുന്നേരം അവിടെ കഴിഞ്ഞ ശേഷമാണ് രോഗം അഭിനയിച്ചതെന്നും പൊലീസ് പറയുന്നു. 

രാജസ്ഥാന്‍ പൊലീസ് തന്നെ വ്യാജ ഏറ്റുമുട്ടലിലൂടെ തന്നെ കൊലപ്പെടുത്താന്‍ ശ്രമിക്കുകയാണെന്ന് പ്രവീണ്‍ തൊഗാഡിയ കഴിഞ്ഞ ദിവസം ആശുപത്രിയില്‍ പത്ര സമ്മേളനം നടത്തി പറഞ്ഞിരുന്നു. 15 വര്‍ഷം പഴക്കമുള്ള കേസില്‍ രാജസ്ഥാന്‍ പൊലീസ് അറസ്റ്റ് ചെയ്യാന്‍ ഗുജറാത്തിലെത്തിയതിന് പിന്നാലെ തൊഗാഡിയയെ കാണാതാകുകയും ഒരു പാര്‍ക്കില്‍ അബോധാവസ്ഥയില്‍ കണ്ടെത്തുകയുമായിരുന്നു. തുട
ര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷമാണ് മാധ്യമങ്ങളോട് ബിജെപി സര്‍ക്കാരുകള്‍ തന്നെ വേട്ടയാടാന്‍ ശ്രമിക്കുകയാണ് എന്ന് തൊഗാഡിയ വെളിപ്പെടുത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com