മുഖത്തും നെഞ്ചിലുമായി 10 തവണ വെടിയുതിര്‍ത്തു; ഭര്‍ത്താവിന്റെ കൊലപാതകത്തിന് സാക്ഷി പറയാനിരുന്ന അമ്മയേയും മകനേയും വെടിവെച്ചു കൊന്നു

ഭര്‍ത്താവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ന് കോടതിയില്‍ സാക്ഷി പറയാനിരിക്കെയാണ് ഇരുവരും ക്രൂരമായി കൊലചെയ്യപ്പെട്ടത്
മുഖത്തും നെഞ്ചിലുമായി 10 തവണ വെടിയുതിര്‍ത്തു; ഭര്‍ത്താവിന്റെ കൊലപാതകത്തിന് സാക്ഷി പറയാനിരുന്ന അമ്മയേയും മകനേയും വെടിവെച്ചു കൊന്നു

മീററ്റ്: ഉത്തര്‍പ്രദേശിലെ മീററ്റ് ജില്ലയില്‍ 60 കാരിയെ മൂന്ന് പേര്‍ ചേര്‍ന്ന് വെടിവെച്ചുകൊന്നു. പോയിന്റ് ബ്ലാങ്ക് റേഞ്ചില്‍ നിന്ന് സ്ത്രീയുടെ മുഖത്തും നെഞ്ചത്തുമായി 10 പ്രാവശ്യമാണ് വെടിയുതിര്‍ത്തത്. ഇവരുടെ മകനെ വെടിയേറ്റ് മരിച്ച നിലയില്‍ ഗ്രാമത്തിന് സമീപത്തുനിന്ന് കണ്ടെത്തി. ഭര്‍ത്താവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ന് കോടതിയില്‍ സാക്ഷി പറയാനിരിക്കെയാണ് ഇരുവരും ക്രൂരമായി കൊലചെയ്യപ്പെട്ടത്. 

നിചേത്തര്‍ കൗറും 26 കാരനായ മകന്‍ ബല്‍വിന്ദര്‍ സിങ്ങുമാണ് ക്രൂരമായി കൊലചെയ്യപ്പെട്ടത്. വീടിനുള്ളിലെ കട്ടിലില്‍ മറ്റൊരു സ്ത്രീക്കൊപ്പം ഇരിക്കുകയായിരുന്ന നിചേത്തര്‍ കൗറിന്റെ അടുത്തേക്ക് വന്ന കൊലയാളികളില്‍ ഒരാള്‍ വെടി ഉതിര്‍ത്തു. പിന്നാലെ വന്ന രണ്ടു പേരും പത്ത് പ്രാവശ്യം വെടിയുതിര്‍ക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ സിസിടിവി ക്യാമറയില്‍ പതിഞ്ഞു. മകന്‍ ബല്‍വിന്ദറിനെ കാറില്‍ മരിച്ച നിലയിലാണ് കണ്ടെത്തിയത്.

നിചേതറിന്റെ ഭര്‍ത്താവ് നരേന്ദര്‍ സിങ്ങിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടവര്‍ തന്നെ ഇരുവരേയും കൊലപ്പെടുത്തിയതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. നരേന്ദറിന്റെ കൊലപാതകത്തിന് സാക്ഷികളായ അമ്മയും മകനും നാളെ കോടതിയില്‍ എത്തി സാക്ഷി പറയാനിരിക്കുകയായിരുന്നു. മുഖം മൂടി ധരിച്ചാണ് ആക്രമികള്‍ കൊല നടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തതായ പൊലീസ് അറിയിച്ചു. ബാക്കി രണ്ട് പേര്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com