റിപബ്ലിക് ദിന പരേഡില്‍ രാഹുലിനെ നാലാംനിരയിലേക്ക് ഒതുക്കി  മോദി സര്‍ക്കാര്‍  ; പ്രതിഷേധവുമായി കോണ്‍ഗ്രസ് 

റിപബ്ലിക് ദിന പരേഡില്‍ പങ്കെടുക്കുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെ എന്‍ഡിഎ സര്‍ക്കാര്‍ അപമാനിച്ചതായി കോണ്‍ഗ്രസ് ആരോപണം
റിപബ്ലിക് ദിന പരേഡില്‍ രാഹുലിനെ നാലാംനിരയിലേക്ക് ഒതുക്കി  മോദി സര്‍ക്കാര്‍  ; പ്രതിഷേധവുമായി കോണ്‍ഗ്രസ് 

ന്യൂഡല്‍ഹി:റിപബ്ലിക് ദിന പരേഡില്‍ പങ്കെടുക്കുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെ എന്‍ഡിഎ സര്‍ക്കാര്‍ അപമാനിച്ചതായി കോണ്‍ഗ്രസ് ആരോപണം. പരേഡില്‍ രാഹുല്‍ ഗാന്ധിക്ക് സജ്ജീകരിച്ചിരിക്കുന്ന ഇരിപ്പിടത്തെ ചൊല്ലിയാണ് കോണ്‍ഗ്രസ് തര്‍ക്കം ഉന്നയിക്കുന്നത്. നാലാം നിരയിലാണ് രാഹുല്‍ ഗാന്ധിക്ക് ഇരിപ്പിടം ക്രമീകരിച്ചിരിക്കുന്നതെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. ഇത് പ്രോട്ടോക്കോളിന്റെ ലംഘനമാണെന്നും കോണ്‍ഗ്രസ് വ്യത്തങ്ങള്‍ പറയുന്നു. മുന്‍ വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി കോണ്‍ഗ്രസ് അധ്യക്ഷന് പിന്‍നിരയില്‍ സീറ്റ് അനുവദിച്ചതില്‍ കോണ്‍ഗ്രസില്‍ പ്രതിഷേധം പുകയുകയാണ്. ബിജെപി വില കുറഞ്ഞ രാഷ്ട്രീയം കളിക്കുകയാണെന്ന് ആരോപിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ പ്രതിഷേധവുമായി രംഗത്തുവന്നു.

മുന്‍ വര്‍ഷങ്ങളിലെല്ലാം മുന്‍നിരയിലാണ് കോണ്‍ഗ്രസ് അധ്യക്ഷന് സീറ്റ് ക്രമീകരിച്ചിരുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷം കോണ്‍ഗ്രസ് അധ്യക്ഷ എന്ന നിലയില്‍ സോണിയ ഗാന്ധിയാണ് പരേഡില്‍ പങ്കെടുത്തത്. വാജ്‌പേയ് സര്‍ക്കാരിന്റെ കാലത്തും പ്രതിപക്ഷബഹുമാനം നിലനിര്‍ത്തിയിരുന്നുവെന്ന് കോണ്‍ഗ്രസ് വ്യത്തങ്ങള്‍ ഓര്‍മ്മപ്പെടുത്തുന്നു. എന്നാല്‍ കോണ്‍ഗ്രസ് അധ്യക്ഷനായി സ്ഥാനമേറ്റ് ഒരുമാസം മാത്രം തികഞ്ഞ സാഹചര്യത്തില്‍ രാഹുല്‍ ഗാന്ധിക്ക് മാന്യമായ ഇരിപ്പിടം നല്‍കാതിരുന്നത് ബിജെപിയുടെ വിലകുറഞ്ഞ രാഷ്ട്രീയത്തിന്റെ പ്രതിഫലനമാണെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തുന്നു.

റിപബ്ലിക് ദിനത്തില്‍ ആസിയാന്‍ നേതാക്കളുടെ മുന്‍പില്‍ പാര്‍ട്ടിയെ ഇകഴ്ത്തി കാണിക്കാനാണ് ബിജെപി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. അതേസമയം രാജ്യത്തിന്റെ 69-ാമത് റിപബ്ലിക് ദിനത്തില്‍ രാഹുല്‍ ഗാന്ധി പരേഡില്‍ പങ്കെടുക്കുമെന്ന് കോണ്‍ഗ്രസ് അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com