രാജസ്ഥാനിൽ ഏഴ് വയസുകാരിയെ മാനഭംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ യുവാവ് അറസ്റ്റിൽ

അറസ്റ്റിലായ കോമൾ ലോധ കുട്ടിയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തുകയായിരുന്നുവെന്ന് ഝലാവാര്‍ പൊലീസ് സൂപ്രണ്ട് ആനന്ദ് ശർമ പറഞ്ഞു
രാജസ്ഥാനിൽ ഏഴ് വയസുകാരിയെ മാനഭംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ യുവാവ് അറസ്റ്റിൽ

കോട്ട: രാജസ്ഥാനിലെ ഝലാവാര്‍ ജില്ലയില്‍ ഏഴു വയസുകാരിയെ മാനഭംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍. കോമള്‍ ലോധ (25) എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മോഗിയാഭിയ ഗ്രാമത്തിൽ നിന്നു വെള്ളിയാഴ്ച കാണാതായ ബാലികയുടെ മൃതദേഹം ശനിയാഴ്ചയാണ് വീടിനടുത്തുള്ള മൈതാനത്തു നിന്ന് കണ്ടെത്തിയത്. വീടിനു സമീപം കളിച്ചുകൊണ്ടിരിക്കെയാണ് പെൺകുട്ടിയെ കാണാതായത്. അറസ്റ്റിലായ കോമൾ ലോധ കുട്ടിയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തുകയായിരുന്നുവെന്ന് ഝലാവാര്‍ പൊലീസ് സൂപ്രണ്ട് ആനന്ദ് ശർമ പറഞ്ഞു.  

പെണ്‍കുട്ടിയെ യുവാവ് ബലമായി പിടിച്ചുകൊണ്ടു പോയി പീഡിപ്പിക്കുകയും കരഞ്ഞ് ബഹളം വച്ചപ്പോള്‍ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. പെണ്‍കുട്ടിയുടെ കഴുത്തില്‍ മുറിവേറ്റ പാടുണ്ടായിരുന്നു. കുട്ടിക്ക് പണം നൽകി വശീകരിച്ചാണ് പ്രതി കുറ്റം ചെയ്തതെന്നും പെൺകുട്ടിയുടെ കുടുംബവുമായി ഇയാൾക്ക് നേരത്തെ തന്നെ പരിചയമുണ്ടെന്നും പൊലീസ് വ്യക്തമാക്കി. കുട്ടിയുടെ മാതാവ് പുറത്ത് പോയ സമയം നോക്കിയാണ് യുവാവ് കുട്ടിയുടെ അടുത്തേക്ക് ചെന്നതെന്നും ഇരുവരേയും കണ്ടതായി നാല് സാക്ഷികളിൽ മൂന്ന് പേരും പറഞ്ഞതായും പൊലീസ് കൂട്ടിച്ചേർത്തു. വിവാഹിതനായ യുവാവ് നേരത്തേയും തന്റെ ബന്ധത്തിൽ പെട്ട പെൺകുട്ടികളേയും ഗ്രാമത്തിലെ മറ്റ് പെൺകുട്ടികളേയും ശല്യം ചെയ്തതായുള്ള വിവരങ്ങൾ ലഭിച്ചുവെന്നും പൊലീസ് പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com