'ആര്‍എസ്എസ്സും ഗഡ്കരിയും മോദിയെ വധിക്കും'; ഗുരുതര ആരോപണവുമായി ജെഎന്‍യു വിദ്യാര്‍ഥി നേതാവ് 

ഷെഹ് ലയുടെ ട്വീറ്റ് വിവാദമായതോടെ മറുപടിയുമായി നിതിന്‍ ഗഡ്കരി തന്നെ രംഗത്തെത്തി
'ആര്‍എസ്എസ്സും ഗഡ്കരിയും മോദിയെ വധിക്കും'; ഗുരുതര ആരോപണവുമായി ജെഎന്‍യു വിദ്യാര്‍ഥി നേതാവ് 

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കാന്‍ ആര്‍എസ്എസ്സും കേന്ദ്രമന്ത്രി നിധിന്‍ ഗഡ്കരിയും പദ്ധതിയിടുന്നുണ്ടെന്ന് ജെഎന്‍യു വിദ്യാര്‍ഥി നേതാവ് ഷെഹ് ല റാഷിദയുടെ ആരോപണം. ട്വിറ്ററിലൂടെയാണ് ഷെഹ് ല ഗുരുതര ആരോപണം നടത്തിയത്. 

ആര്‍എസ്എസ്സും ഗഡ്കരിയും ചേര്‍ന്ന് പ്രധാനമന്ത്രിയെ വധിച്ചശേഷം മുസ്ലീങ്ങളെയും കമ്മ്യൂണിസ്റ്റുകളെയും കുറ്റക്കാരാക്കി അതിന്റെ പേരില്‍ മുസ്ലിങ്ങളെ പീഡിപ്പിക്കുമെന്നാണ് തോന്നുന്നത് എന്നാണ് വിദ്യാര്‍ത്ഥി നേതാവ് ട്വിറ്ററില്‍ കുറിച്ചത്. രാജീവ് ഗാന്ധി സ്റ്റൈല്‍ എന്ന ഹാഷ്ടാഗിലാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. 

ഷെഹ് ലയുടെ ട്വീറ്റ് വിവാദമായതോടെ മറുപടിയുമായി നിതിന്‍ ഗഡ്കരി തന്നെ രംഗത്തെത്തി. പ്രധാനമന്ത്രിയെ വധിക്കാന്‍ താന്‍ ഗൂഢാലോചന നടത്തിയെന്ന പ്രചാരണം നടത്തുന്ന സാമൂഹിക വിരുദ്ധര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്. മോദിയെ രാജീവ് ഗാന്ധി സ്‌റ്റൈലില്‍ വധിക്കാന്‍ മാവോയിസ്റ്റുകള്‍ പദ്ധതിയിടുന്നുണ്ടെന്ന് കഴിഞ്ഞ ദിവസം പൂനെ പൊലീസ് കോടതിയില്‍ പറഞ്ഞിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com