ഭക്ഷണം വിളമ്പാന്‍ പ്ലേറ്റില്ല,വിവാഹ സത്കാരത്തിനിടെ അതിഥികള്‍ തമ്മില്‍ ഏറ്റുമുട്ടി; ഒരാള്‍ മരിച്ചു, നാലുപേര്‍ക്ക് പരിക്ക് 

വിവാഹ സത്കാരത്തിനിടെ, ഭക്ഷണം വിളമ്പാന്‍ ആവശ്യമായ പ്ലേറ്റുകളുടെ എണ്ണത്തില്‍ കുറവ് വന്നതിന്റെ പേരില്‍ അതിഥികള്‍ തമ്മില്‍ ഏറ്റുമുട്ടി.
ഭക്ഷണം വിളമ്പാന്‍ പ്ലേറ്റില്ല,വിവാഹ സത്കാരത്തിനിടെ അതിഥികള്‍ തമ്മില്‍ ഏറ്റുമുട്ടി; ഒരാള്‍ മരിച്ചു, നാലുപേര്‍ക്ക് പരിക്ക് 

ലക്‌നൗ: വിവാഹ സത്കാരത്തിനിടെ, ഭക്ഷണം വിളമ്പാന്‍ ആവശ്യമായ പ്ലേറ്റുകളുടെ എണ്ണത്തില്‍ കുറവ് വന്നതിന്റെ പേരില്‍ അതിഥികള്‍ തമ്മില്‍ ഏറ്റുമുട്ടി. ഏറ്റുമുട്ടലില്‍ ഒരാള്‍ മരിക്കുകയും നിരവധിപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഉത്തര്‍പ്രദേശിലെ വിക്രംപൂര്‍ മേഖലയിലാണ് സംഭവം.

വിവാഹത്തിന് പങ്കെടുക്കാന്‍ അതിഥികള്‍ ശനിയാഴ്ച രാത്രി എത്തിയ സമയത്താണ് സംഭവം. ഇവര്‍ക്ക് ഭക്ഷണം വിളമ്പുന്നതിനിടയിലാണ് പ്ലേറ്റുകളുടെ ക്ഷാമം അനുഭവപ്പെട്ടത്. അതിഥികള്‍ക്ക് എല്ലാവര്‍ക്കും ഭക്ഷണം വിതരണം ചെയ്യാന്‍ ആവശ്യമായ പ്ലേറ്റുകള്‍ കരാറെടുത്തവരുടെ കൈവശം ഉണ്ടായിരുന്നില്ല. തുടര്‍ന്ന് ക്ഷുഭിതരായ അതിഥികള്‍ തമ്മില്‍ ആദ്യം വാക്കേറ്റമുണ്ടായി. തര്‍ക്കം പിന്നിട് കയ്യാങ്കളിയില്‍ കലാശിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. 

അതിഥികള്‍ ചേരിതിരിഞ്ഞ് രണ്ടുവിഭാഗങ്ങളായി ഏറ്റുമുട്ടിയതായി പൊലീസ് പറയുന്നു.സംഭവത്തെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com