ന്യൂഡൽഹി: രാജ്യത്ത് നക്സലിസം അതിന്റെ അവസാന ഘട്ടങ്ങളിലാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ്. മാവോയിസ്റ്റുകൾ സുരക്ഷാസേനയുമായി നേരിട്ട് ഏറ്റുമുട്ടാൻ തയാറാകാതെ ഒളിയാക്രമണം നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. സിആർപിഎഫ് നക്സൽ വിരുദ്ധ സേനയുടെ 79 ാം സ്ഥാപക ദിനാഘോഷത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭീരുക്കളായ നക്സലുകൾ സുരക്ഷാസേനയുമായി നേരിട്ട് ഏറ്റുമുട്ടാൻ ധൈര്യപ്പെടുന്നില്ല. എന്നാൽ അവർ ഭീരുക്കളെപ്പോലെ ഒളിയാക്രമണം നടത്തുകയാണ്. രാജ്യത്തെ ഏറ്റവും വലിയ ഭീഷണികളിലൊന്നാണ് മാവോയിസം. എന്നാൽ സിആർപിഎഫിന്റെയും മറ്റു സുരക്ഷാ സേനകളുടേയും ധീരോദാത്തമായ നടപടികളിലൂടെ ഈ ഭീഷണി വലിയ തോതിൽ കുറയ്ക്കാനായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇടതു തീവ്രവാദം അതിന്റെ അവസാന ഘട്ടത്തിലാണ്. ഇത്തരം പ്രസ്ഥാനങ്ങൾ വികസന വിരുദ്ധരും ആദിവാസി വിരുദ്ധരും ദരിദ്രവിഭാഗങ്ങൾക്ക് എതിരും ആണെന്ന് ജനങ്ങൾ മനസിലാക്കികഴിഞ്ഞതായും രാജ്നാഥ് സിംഗ് പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ