ഇൻഡോർ: മധ്യപ്രദേശിൽ രണ്ടരലക്ഷം പശുക്കൾക്ക് ആധാർ കാർഡിനു സമാനമായ സവിശേഷ തിരിച്ചറിയൽ കാർഡ് നൽകി. പശുക്കളുടെ സുരക്ഷയും പാൽ ഉത്പാദവും വർധിപ്പിക്കുന്നതിനായാണു തിരിച്ചറിയൽ രേഖ പതിപ്പിച്ചതെന്ന് ദേശീയ ക്ഷീരവികസന ബോർഡ് അധികൃതർ അറിയിച്ചു.
പശുക്കളുടെ ചെവിയിൽ തിരിച്ചറിയൽ നന്പറുകൾ പതിപ്പിക്കുകയാണു ചെയ്തത്. രാജ്യവ്യാപക കണക്കെടുക്കലിന്റെ ഭാഗമായി മുഴുവൻ പശുക്കൾക്കും പോത്തുകൾക്കും ഈ കാർഡുകൾ പതിപ്പിക്കാനാണു പദ്ധതി.
90 ലക്ഷം പശുക്കളാണു മധ്യപ്രദേശിലുള്ളത്. ഇതിൽ 40 ലക്ഷത്തിനുള്ള ടാഗുകൾ വിതരണം ചെയ്തതായി മധ്യപ്രദേശ് ആനിമൽ ഹസ്ബന്ററി ജോയിന്റ് ഡയറക്ടർ അറിയിച്ചു. ഇതിൽ രണ്ടരലക്ഷമാണ് പശുക്കളിൽ പതിപ്പിച്ചിരിക്കുന്നത്. ബാക്കിയുള്ള പശുക്കൾക്കും ഉടൻ തിരിച്ചറിയൽ കാർഡുകൾ പതിപ്പിച്ചു നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ