റായ്‌പൂർ: കർണടാകയിൽ നടക്കുന്നത് പാക്കിസ്ഥാനിലേതിന് സമാനമായ കാര്യങ്ങളെന്ന് രാഹുൽ ഗാന്ധി. മോദിക്കെതിരെയും അമിത് ഷായ്ക്കെതിരെയും രുക്ഷവിമർശനമാണ് രാഹുൽ ഉന്നയിച്ചത്. ഒരു കൊലക്കേസ് പ്രതി രാജ്യത്ത് ആദ്യമായാണ് ഒരു ദേശീയ പാർട്ടിയുടെ പ്രസിഡന്റാകുന്നത്. രാജ്യം മുഴുവൻ ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിച്ചശേഷം അത് മുതലെടുക്കുകയാണ് ബിജെപി ചെയ്യുന്നതെന്നും രാഹുൽ പറഞ്ഞു
രാജ്യത്തെ ജനാധിപത്യ, ഭരണഘടനാ സ്ഥാപനങ്ങളെയെല്ലാം ഭയപ്പെടുത്തി ബി.ജെ.പിയും ആർ.എസ്.എസും തങ്ങളുടെ വരുതിയിലാക്കാൻ ശ്രമിക്കുകയാണ്. ഇത്തരം സംഭവങ്ങൾ ഇന്ത്യയിൽ കേട്ടുകേൾവി പോലും ഇല്ലാത്തതാണ്. നമ്മൾ ഇതുപോലുള്ള സംഭവങ്ങളെ കുറിച്ച് വായിക്കുന്നത് പാകിസ്ഥാൻ പോലുള്ള രാജ്യങ്ങളിലാണ്. അതൊക്കെ ഇന്ത്യയിൽ നടക്കുന്നുവെന്നത് ഏറെ ആശങ്കപ്പെടുത്തുന്നതാണ് - രാഹുൽ പറഞ്ഞു.
ജനതാദൾ എം.എൽ.എമാരെ വശത്താക്കാൻ ബി.ജെ.പി ശ്രമിക്കുകയാണ്. തങ്ങൾക്ക് 100 കോടി വരെ വാഗ്ദാനം ചെയ്തതായി പല എം.എൽ.എമാരും വെളിപ്പെടുത്തിയിട്ടുണ്ട്. അഴിമതിയെ കുറിച്ചാണ് ബി.ജെ.പി സംസാരിക്കാൻ ആഗ്രഹിക്കുന്നതെങ്കിൽ അവർ റാഫേൽ ഇടപാടിനെ കുറിച്ചോ, അമിത് ഷായുടെ മകനെ കുറിച്ചോ ആണ് സംസാരിക്കേണ്ടതെന്നും രാഹുൽ പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ