ബംഗലൂരു : കർണാടകയിലെ മൂന്നു ലോക്സഭാ മണ്ഡലങ്ങളിലേക്കും രണ്ട് നിയമസഭാ മണ്ഡലങ്ങളിലേക്കും നടന്ന ഉപതെരഞ്ഞെടുപ്പിന്റെ ജെഡിഎസ്- കോൺഗ്രസ് മുന്നേറ്റം. രണ്ട് നിയമസഭാ മണ്ഡലങ്ങളിലും രണ്ട് പാർലമെന്റ് മണ്ഡലങ്ങളിലും ജെഡിഎസ്- കോൺഗ്രസ് സഖ്യം മുന്നിട്ടുനിൽക്കുകയാണ്. രാമനഗര നിയമസഭ സീറ്റിൽ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയുടെ ഭാര്യ അനിത കുമാരസ്വാമി ലീഡ് ചെയ്യുകയാണ്. ജാംഖണ്ഡി അസംബ്ലി സീറ്റിൽ കോൺഗ്രസിന്റെ അനന്ദ് സിദ്ദു ന്യാമഗൗഡയും മുന്നിട്ടു നിൽക്കുകയാണ്.
ശിവമോഗ പാർലമെന്റ് മഅഡലത്തിൽ മുൻ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയുടെ മകനും ബിജെപി സ്ഥാനാർത്ഥിയുമായ ബി വൈ രാഘവേന്ദ്ര ലീഡ് തിരിച്ചുപിടിച്ചു. ജെഡിഎസ് സ്ഥാനാർത്ഥി മധു ബംഗാരപ്പയാണ് രാഘവേന്ദ്രയുടെ പ്രധാന എതിരാളി. ബിജെപി ശക്തികേന്ദ്രമായ മാണ്ഡ്യയിലും ജെഡിഎസ് മുന്നേറുകയാണ്.
രാമനഗര, ജാംഖണ്ഡി നിയമസഭാ സീറ്റുകളിലേക്കും ശിവമോഗ, ബല്ലാരി, മാണ്ഡ്യ ലോക്സഭാ സീറ്റുകളിലേക്കുമാണ് ശനിയാഴ്ച തെരഞ്ഞെടുപ്പ് നടന്നത്. ആകെ 66.8 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. ബല്ലാരിയിൽ 63.85 ശതമാനവും ശിവമോഗയിൽ 61.05 ശതമാനവും മാണ്ഡ്യയിൽ 53.93 ശതമാനവും ജാംഖണ്ഡിയിൽ 77.17 ശതമാനവും രാമനഗരയിൽ 71.88 ശതമാനവും പേർ സമ്മതിദാനാവകാശം വിനിയോഗിച്ചു. കോൺഗ്രസ്- ജെഡിഎസ് സഖ്യം ഒന്നിച്ചു മത്സരിക്കുന്ന ആദ്യ തെരഞ്ഞെടുപ്പ് ആയതിനാൽ സഖ്യത്തിന് നിർണായകമാണ് ഉപതെരഞ്ഞെടുപ്പ് ഫലം.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ