മദ്യലഹരിയില്‍ യുവാവിനെ കുളത്തില്‍ തളളിയിട്ടു, ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി രസിച്ചു; മരിച്ചെന്ന് ഉറപ്പായതോടെ സുഹൃത്തുക്കള്‍ ഓടി രക്ഷപ്പെട്ടു 

തമിഴ്‌നാട്ടിലെ വെല്ലൂരില്‍ മദ്യലഹരിയില്‍ സുഹൃത്തുക്കള്‍ കുളത്തിലേക്ക് തള്ളിയിട്ട യുവാവ് മുങ്ങി മരിച്ചു
മദ്യലഹരിയില്‍ യുവാവിനെ കുളത്തില്‍ തളളിയിട്ടു, ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി രസിച്ചു; മരിച്ചെന്ന് ഉറപ്പായതോടെ സുഹൃത്തുക്കള്‍ ഓടി രക്ഷപ്പെട്ടു 

വെല്ലൂര്‍: തമിഴ്‌നാട്ടിലെ വെല്ലൂരില്‍ മദ്യലഹരിയില്‍ സുഹൃത്തുക്കള്‍ കുളത്തിലേക്ക് തള്ളിയിട്ട യുവാവ് മുങ്ങി മരിച്ചു. നീന്താന്‍ പോലും പറ്റാത്തവിധം അവശനായിരുന്ന യുവാവ് മുങ്ങിത്താഴുകയായിരുന്നു. രക്ഷിക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെ സുഹൃത്തുക്കള്‍ ഓടി രക്ഷപ്പെട്ടു. മൊബൈലില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് സംഭവത്തിന്റെ ചുരുളഴിയുന്നത്.  

വെല്ലൂര്‍ വാണിയമ്പാടി സമ്മന്തിക്കുപ്പം ഗ്രാമത്തിലാണ് സംഭവം. കര്‍ണാടകയില്‍ മരപ്പണിക്കാരനായി ജോലി ചെയ്യുന്ന എം മാവിന്‍കുമാറാണ് ദാരുണമായി മരിച്ചത്. സുഹൃത്തുക്കള്‍ക്കൊപ്പം ആളൊഴിഞ്ഞ പറമ്പില്‍ വച്ച് മദ്യപിക്കുകയായിരുന്നു മാവിന്‍കുമാര്‍. ഇതിനിടെ ഫാമിലെ കുളത്തിലേക്ക് മാവീന്‍കുമാറിനെ സുഹൃത്തുക്കള്‍ തളളിയിടുകയായിരുന്നു. തുടര്‍ന്ന് കുളത്തില്‍ വീണ മാവിന്‍ കുമാറിന്റെ ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തി സുഹൃത്തുക്കള്‍ രസിച്ചു. എന്നാല്‍ മുങ്ങിത്താഴ്ന്ന മാവീന്‍കുമാര്‍ പൊങ്ങിവരാത്തതില്‍ സുഹൃത്തുക്കള്‍ പരിഭ്രാന്തരായി. തുടര്‍ന്ന് മരിച്ചെന്ന് ഉറപ്പായതോടെ സുഹൃത്തുക്കള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. 

രാത്രി ഏറെ വൈകിയിട്ടും നവീന്‍ വീട്ടില്‍ എത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷിച്ചിറങ്ങി. കൂടെപ്പോയ സുഹൃത്തുക്കളോട് അന്വേഷിച്ചെങ്കിലും അറിയില്ലെന്നായിരുന്നു മറുപടി. രാത്രിയോടെ കുളം സ്ഥിതി ചെയ്യുന്ന പറമ്പിന്റെ ഉടമ, മൊബൈല്‍ റിങ്ങ് ചെയ്യുന്നത് കേട്ട് കുളത്തിനടുത്തേക്ക് പോവുകയായിരുന്നു.

വീഡിയോ ചിത്രീകരിച്ച മൊബൈല്‍ ഫോണ്‍ ഓടുന്നതിനിടയില്‍ കുളത്തിന് സമീപം നഷ്ടപ്പെട്ടത് തെളിവായി. ഫോണിലെ വീഡിയോ  കണ്ട് ഞെട്ടിയ സ്ഥലയുടമ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. ഫയര്‍ഫോഴ്‌സെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനോടുവില്‍ പ്രതികളെ പിടികൂടുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com