ന്യൂഡൽഹി: രാജ്യത്ത് കുതിച്ചുയരുന്ന ഇന്ധന വില വർധനയെ കുറിച്ച് ചർച്ച ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉന്നതതലയോഗം യോഗം വിളിച്ചു. കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി, പെട്രോളിയം മന്ത്രി ധർമ്മേന്ദ്ര പ്രധാൻ എന്നിവർ യോഗത്തിൽ സംബന്ധിച്ചു. രാജ്യത്ത് ഇന്ധനവില റിക്കാർഡുകൾ ഭേദിച്ച് മുന്നേറുന്നതിനിടെയാണ് മോദി യോഗം വിളിച്ചത്.
രാജ്യത്ത് ഇന്ധന വില ഇന്നും വർധിച്ചിരുന്നു. പെട്രോളിന് 15 പൈസയും ഡീസലിന് 21 പൈസയുമാണ് ഇന്ന് വർധിച്ചത്. ഇതോടെ മുംബൈയില്‍ പെട്രോളിന് 91.34 രൂപയും ഡീസലിന് 80.10 രൂപയുമാണ്. പെട്രോളിന് ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന വിലയാണ് മുംബൈയിലേത്.
ഡല്‍ഹിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 84 രൂപയും ഡീസലിന് 75.45 രൂപയുമാണ് വില. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 87.39 രൂപയും ഡീസലിന് 80.74 രൂപയുമായി. കൊച്ചിയില്‍ പെട്രോളിന് 85.87 രൂപയും ഡീസലിന് 79.21 രൂപയുമാണ്. കോഴിക്കോട്ട് പെട്രോളിന് 86.25 രൂപയും ഡീസലിന് 79.58 രൂപയുമാണ് വില.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ