എം.ജെ അക്ബറിന്റെ പീഡനകഥകള്‍ വീണ്ടും പുറത്ത്: വെളിപ്പെടുത്തലുമായി കൊളംബിയന്‍ മാധ്യമപ്രവര്‍ത്തക

കേന്ദ്ര വിദേശകാര്യ സമഹന്ത്രി എം.ജെ അക്ബറിന് എതിരെ വീണ്ടും ലൈംഗിക പീഡന ആരോപണം.
എം.ജെ അക്ബറിന്റെ പീഡനകഥകള്‍ വീണ്ടും പുറത്ത്: വെളിപ്പെടുത്തലുമായി കൊളംബിയന്‍ മാധ്യമപ്രവര്‍ത്തക

ന്യൂഡല്‍ഹി: കേന്ദ്ര വിദേശകാര്യ സമഹന്ത്രി എം.ജെ അക്ബറിന് എതിരെ വീണ്ടും ലൈംഗിക പീഡന ആരോപണം. 18ാം വയസില്‍ ഇന്റേണ്‍ഷിപ്പ് ചെയ്തിരുന്നവേളയില്‍ എം.ജെ അക്ബര്‍ തന്നെ പീഡിപ്പിച്ചിട്ടുണ്ടെന്ന ആരോപണവുമായി കൊളംബിയന്‍ മാധ്യമപ്രവര്‍ത്തക മജ്‌ലി  ഡി പൈ കാമ്പ് രംഗത്തെത്തി.  2007ല്‍ ഏഷ്യന്‍ ഏജില്‍ ഇന്റേണ്‍ഷിപ്പ് ചെയ്യുന്ന വേളയില്‍ എം.ജെ അക്ബര്‍ മോശമായി പെരുമാറിയെന്നാണ് ഇവരുടെ ആരോപണം.

'ഫോട്ടോകള്‍ നല്‍കാനായി അദ്ദേഹത്തിന്റെ അടുത്തു പോയ നിമിഷം ഏറെ ഓര്‍ക്കാന്‍ പോലും ഇഷ്ടപ്പെടാത്തതാണ്. ഞാനദ്ദേഹത്തിന് ഫോട്ടോകള്‍ നല്‍കി. അദ്ദേഹം അതിലൊന്ന് നോക്കി, പക്ഷേ ഒന്നും പറഞ്ഞില്ല. അദ്ദേഹം അലക്ഷ്യമായി അതിലൂടൊന്നു നോക്കി.'

' ഞാനിരുന്നിരുന്ന ഡെക്‌സിനടുത്തേക്ക് അദ്ദേഹം നടന്നു. ഞാനും എഴുന്നേറ്റു. അദ്ദേഹത്തിന് ഹസ്തദാനം നല്‍കി. അദ്ദേഹം എന്റെ ഷോള്‍ട്ടറിന് താഴെയായി കയ്യില്‍ പെട്ടെന്ന് കയറിപിടിച്ചു. അദ്ദേഹത്തിനുനേരേയ്ക്ക് വലിച്ച് എന്റെ വായില്‍ ചുംബിച്ചു. നാവ് എന്റെ വായിലേക്കിട്ടു. ഞാനവിടെ നിന്നേയുള്ളൂ.'-മാധ്യമപ്രവര്‍ത്തക പറയുന്നു. 

'അറപ്പുളവാക്കുന്ന കാര്യങ്ങളാണ് അദ്ദേഹം ചെയ്തത്. അദ്ദേഹം എല്ലാ അതിരുകളും ലംഘിച്ചു. ഞാനും എന്റെ രക്ഷിതാക്കളും അദ്ദേഹത്തിനുമേല്‍ സൂക്ഷിച്ച വിശ്വാസം തന്നെ നശിപ്പിച്ചു.'- മാധ്യമപ്രവര്‍ത്തക പറയുന്നു. 

നേരത്തെ മന്ത്രിക്കെതിരെ സഹപ്രവര്‍ത്തകരായിരുന്ന വനിതാ മാധ്യമപ്രവര്‍ത്തകര്‍ രംഗത്ത് വന്നിരുന്നു. ലൈംഗികാരോപണങ്ങള്‍ ശക്തമായതോടെ അക്ബറിനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കുമെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com