ന്യൂഡൽഹി: ഗുഡ്ഗാവിൽ ജഡ്ജിയുടെ ഭാര്യയ്ക്കും മകനും നേരെ സുരക്ഷ ഉദ്യോഗസ്ഥൻ വെടിയുതിർത്തു. അഡീഷണൽ സെഷൻസ് ജഡ്ജി കൃഷ്ണകാന്ത് ശർമയുടെ ഭാര്യ റിതുവും മകൻ ധ്രുവിനുമാണ് വെടിയേറ്റത്. ഒന്നര വർഷമായി ജഡ്ജിയോടൊപ്പമുള്ള ഗണ്മാൻ മഹിപാലാണ് വെടിയുതിർത്തത്. സംഭവത്തിൽ ഹെഡ് കോണ്‍സ്റ്റബിൾ മഹിപാലിനെ പോലീസ് അറസ്റ്റ് ചെയ്തു.
ഗുഡ്ഗാവിലെ അർക്കാഡിയ മാർക്കറ്റിന് സമീപം ഇന്ന് വൈകിട്ട് മൂന്നരയോടെയാണു സംഭവം നടന്നത്. ജഡ്ജി മാർക്കറ്റിനകത്തേക്കു പോയ നേരത്താണ് സംഭവമുണ്ടായത്. ആദ്യം ജഡ്ജിയുടെ ഭാര്യയ്ക്ക് നേരെയും പിന്നാലെ മകന് നേരെയും മഹിപാൽ വെടിയുതുർക്കുകയായിരുന്നു. പൊലീസ് സ്റ്റേഷനിലെത്തിയശേഷവും പ്രതി തോക്കുചൂണ്ടി ഭീഷണി മുഴക്കുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തെന്ന് റിപ്പോർട്ടുകളിൽ പറയുന്നു. സ്റ്റേഷനിൽ നിന്ന് കടന്നുകളഞ്ഞ ഇയാളെ പൊലീസ് സംഘം പിന്തുടർന്ന് പിടികൂടുകയായിരുന്നു.
സംഭവം നടക്കുമ്പോൾ ദൃക്സാക്ഷികൾ പകർത്തിയ ചില ദൃശ്യങ്ങളും ലഭ്യമായിട്ടുണ്ട്. ഇതിൽ വെടിയേറ്റു വീണ ജഡ്ജിയുടെ മകനെ കാറിലേക്ക് വലിച്ചുകയറ്റി പ്രതി രക്ഷപ്പെടാൻ ശ്രമിക്കുന്നതായി കാണാം. എന്നാൽ ഇത് നടക്കാതെ വന്നപ്പോൾ കുട്ടിയെ റോഡിൽ ഉപേക്ഷിച്ചശേഷം ഇയാൾ കാറുമെടുത്ത് രക്ഷപെടാൻ ശ്രമിക്കുന്നത് കാണാം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ