ബെംഗളൂരു: ഇരുപതോളം വിദ്യാര്‍ഥികള്‍ക്ക് മുന്നില്‍വച്ച് ആറംഗ സംഘം പ്രധാനാധ്യാപകനെ വെട്ടിക്കൊന്നു. ദസറഹള്ളിയിലുള്ള ഹവനൂര്‍ പബ്ലിക് സ്‌കൂളിലെ പ്രധാനാധ്യാപകൻ രംഗനാഥ് (60) ആണ് മരിച്ചത്. ഞായറാഴ്ച പത്താം ക്ലാസ് വിദ്യാര്‍തികള്‍ക്കു സ്‌പെഷ്യല്‍ ക്ലാസ് എടുക്കുന്നതിനിടെയാണ് അക്രമിസംഘം സ്കൂളിലെത്തി പ്രിന്‍സിപ്പലിനെ വെട്ടിക്കൊന്നത്.
സ്‌കൂള്‍ കെട്ടിടവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സ്കൂളിലെ സുരക്ഷാ ജീവനക്കാരനെ ആക്രമിച്ചശേഷമാണ് അക്രമി സംഘം സ്‌കൂളിനുള്ളില്‍ കടന്ന് പ്രധാനാധ്യാപകനെ കൊലപ്പെടുത്തിയത്.
സംഭവം നടന്നയുടൻ കാറിൽ സ്കൂളിൽ നിന്ന് സംഘം രക്ഷപെട്ടു. പൊലീസ് അന്വേഷണത്തിനിടെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ അക്രമിസംഘത്തിലെ ഒരാളെ പിടികൂടി. പിടികൂടാനെത്തിയ സംഘത്തെ ഇയാൾ ആക്രമിച്ചതിനെതുടർന്ന് പൊലീസിന് വെടിയുതിർക്കേണ്ടിവന്നു. കാലിന് വെടിയേറ്റ ഇയാളെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സിസിടിവി ദൃശ്യങ്ങള്‍ അടക്കമുള്ളവ ശേഖരിച്ച് അക്രമിസംഘത്തിലെ മറ്റംഗങ്ങളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ