കടം വാങ്ങിയ 1500 രൂപ തിരികെ നല്‍കിയില്ല ; 17 കാരിയെ കൂട്ടബലാല്‍സംഗം ചെയ്തു

കേസില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയിലായി
കടം വാങ്ങിയ 1500 രൂപ തിരികെ നല്‍കിയില്ല ; 17 കാരിയെ കൂട്ടബലാല്‍സംഗം ചെയ്തു

ഗാസിയാബാദ് : കടം വാങ്ങിയ പണം തിരികെ നല്‍കാത്തതിലുള്ള പ്രതികാരമായി പെണ്‍കുട്ടിയെ കൂട്ട ബലാല്‍സംഗം ചെയ്തു. ഉത്തര്‍പ്രദേശിലെ മുറാദ്‌നഗറിലാണ് സംഭവം. കഴിഞ്ഞ ബുധനാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. കേസില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയിലായി. 

കേസില്‍ സാഹിദ്, മോഹന്‍പാല്‍ എന്നിവരാണ് അറസ്റ്റിലായത്. ഗാസിയാബാദ് കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകവെ പ്രതികളാണ്, ആക്രമണത്തിന്റെ കാരണം വെളിപ്പെടുത്തിയത്. നാട്ടില്‍ ഉത്സവത്തോട് അനുബന്ധിച്ച് 17 കാരിയായ പെണ്‍കുട്ടി പ്രതികളില്‍ നിന്നും 1500 രൂപ കടം വാങ്ങിയിരുന്നു. 
ഇവര്‍ പല തവണ പെണ്‍കുട്ടിയോട് പണം തിരികെ നല്‍കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ കുട്ടി കൂടുതല്‍ സമയം നീട്ടി ചോദിക്കുകയായിരുന്നു. പണം തിരികെ ലഭിക്കാത്തതാണ് ആക്രമണം നടത്താന്‍ പ്രകോപനമായതെന്ന് പൊലീസ് പറഞ്ഞു. 

വീടിന് സമീപമുള്ള ഫോട്ടോസ്റ്റാറ്റ് കടയില്‍ പോയ പെണ്‍കുട്ടി തിരികെ വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു ആക്രമണം. റോഡില്‍ നിന്നും വിജനമായ വയലിലേക്ക് ബലമായി കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. ഈ സമയം പ്രായപൂര്‍ത്തിയാകാത്ത പ്രതി റോഡില്‍ ആരെങ്കിലും അതുവഴി കടന്നുവരുന്നുണ്ടോ എന്ന് വീക്ഷിച്ചു. ബലാല്‍സംഗം ചെയ്തില്ലെങ്കിലും കുറ്റകൃത്യത്തില്‍ പങ്കാളിയാണെന്ന് കണ്ടെത്തിയതിനാലാണ് പ്രായപൂര്‍ത്തിയാകാത്ത പ്രതിയെയും കസ്റ്റഡിയിലെടുത്തതെന്ന് ഗാസിയാബാദ് പൊലീസ് സൂപ്രണ്ട് വൈഭവ് കൃഷ്ണ പറഞ്ഞു.  
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com