സുഹൃത്തുമായുള്ള വഴിവിട്ട ബന്ധം കണ്ടെത്തി; നഗ്ന ഫോട്ടോ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയ കാമുകനെ യുവതി കൊന്ന് യമുനയില്‍ തള്ളി

ഡോളിയ്ക്ക് മറ്റൊരു സുഹൃത്തുമായുണ്ടായ വഴിവിട്ട ബന്ധമാണ് കൊലപാതകത്തിലേക്ക് നയിച്ചത്
സുഹൃത്തുമായുള്ള വഴിവിട്ട ബന്ധം കണ്ടെത്തി; നഗ്ന ഫോട്ടോ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയ കാമുകനെ യുവതി കൊന്ന് യമുനയില്‍ തള്ളി

ന്യൂഡല്‍ഹി; നഗ്നഫോട്ടോ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയ കാമുകനെ കൊന്ന് യമുന നദിയില്‍ തള്ളിയ യുവതി അറസ്റ്റില്‍. ഡോളി ചൗധരി എന്ന യുവതിയാണ് തന്റെ കാമുകന്‍ സുഷീല്‍ കുമാറിനെ കൊലപ്പെടുത്തിയത്. യുവാവിനെ കാണാനില്ലെന്ന് പറഞ്ഞ് അച്ഛന്‍ നല്‍കിയ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുള്‍ ആഴിയുന്നത്. 

ഡോളിയ്ക്ക് മറ്റൊരു സുഹൃത്തുമായുണ്ടായ വഴിവിട്ട ബന്ധമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഈ ബന്ധം അറിഞ്ഞ സുഷീല്‍ നഗ്ന ചിത്രങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി. ഇതിനെ തുടര്‍ന്നാണ് ഉറക്കഗുളികനല്‍കി മയക്കി കിടത്തി സുഷീലിനെ കൊലപ്പെടുത്തിയ ശേഷം നദിയില്‍ തള്ളിയത്. 

യുവതിക്ക് പുതിയ ജോലി വാങ്ങി നല്‍കിയതോടെയാണ് സുഹൃത്ത് മോഹിത് മാവിയുമായി ഡോളി അടുക്കുന്നത്. ഇത് അറിഞ്ഞ മാഹിത്തിന്റെ ഭാര്യ ആത്മഹത്യ ചെയ്തു. ഇതിന് പിന്നാലെ ഇയാള്‍ ബാംഗളൂരുവിലേക്ക് ഒളിച്ചുകടന്നു. മോഹിതിനെ ഡോളി വിവാഹം ചെയ്യുമോയെന്ന് സംശയിച്ച സുഷീല്‍ ഡോളിയെ ഭീഷണിപ്പെടുത്തി മഥുരയിലേക്ക് വിളിക്കുകയായിരുന്നു. സൗമ്യമായി സുഷീലുമായി ഇടപെട്ട ഡോളി യുവാവിന് ഉറക്കു മരുന്ന് കലര്‍ത്തിയ പാലു നല്‍കി കൊലപ്പെടുത്തുകയായിരുന്നു. 

മകനെ ആരോ തട്ടിക്കൊണ്ടുപോയി എന്ന് പറഞ്ഞാണ് അച്ഛന്‍ പരാതി നല്‍കിയത്. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ പൊലീസിന് കൊലചെയ്യപ്പെട്ടതായി സൂചന ലഭിക്കുകയായിരുന്നു. ഇതോടെ സുഷീലുമായി ബന്ധപ്പെട്ട എല്ലാവരേയും പൊലീസ് ചോദ്യം ചെയ്തു. കൂട്ടത്തില്‍ ഡോളിയേയും. യുവതിയെ ചുറ്റിപ്പറ്റി തുടര്‍ന്നു നടന്ന അന്വേഷണത്തിലാണ് കൊലപാതകം പുറത്തറിയുന്നത്. 

തായതിനെ തുടര്‍ന്ന് അച്ഛന്‍ പൊലീസില്‍ നടകിയ പരാതിയിലാ ബോധരഹിതനായ സുഷീലിനെ കൊലപ്പെടുത്തി മൃതദേഹം യമുനാ നദിയില്‍ ഉപേക്ഷിക്കുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com