ജാർഖണ്ഡ്: മോഷ്ടാവാണെന്ന് ആരോപിച്ച് 26 വയസ്സുള്ള യുവാവിനെ ആൾക്കൂട്ടം അടിച്ചുകൊന്നു. ജാർഖണ്ഡിലെ പലാമു ജില്ലയിലാണ് ദാരുണമായ സംഭവം അരങ്ങേറിയത്. കൂടെയുണ്ടായിരുന്ന രണ്ടുപേർക്ക് പരിക്കുണ്ട്. റാഞ്ചിയിൽ നിന്ന് 200 കിലോമീറ്റർ അകലെ തിസിബാർ ഗ്രാമത്തിൽ ബുധനാഴ്ച വൈകീട്ടാണ് സംഭവം.
ഭാവി വധുവിെന്റെ വീട്ടിലേക്ക് പോയതായിരുന്നു യുവാവും ഒപ്പമുള്ളവരും. യുവതിയുടെ ബന്ധുവായ സ്ത്രീയാണ് വീട്ടിലെത്തിയവർ മോഷ്ടാക്കളാണെന്ന കിംവദന്തി പടർത്തിയത്. തുടർന്ന് ജനക്കൂട്ടം ഇവരെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നെന്ന് ജില്ല പൊലീസ് സൂപ്രണ്ട് ഇന്ദ്രജിത്ത് മഹത പറഞ്ഞു.
വിവരമറിഞ്ഞതിനെ തുടർന്ന് ഡെപ്യൂട്ടി എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തിയാണ് മൂന്നുപേരെയും മോചിപ്പിച്ചത്. ഇവർ ഇതേ ഗ്രാമത്തിലുള്ളവരാണ്. ജനക്കൂട്ടത്തിെന്റെ എതിർപ്പ് മറികടക്കാൻ പൊലീസ് സംഘത്തിന് ആകാശത്തേക്ക് വെടിവെക്കേണ്ടിവന്നു. മൂന്നുപേരെയും ഉടൻ ആശുപത്രിയിലെത്തിച്ചു. സംഭവത്തിൽ ആറുപേരെ പിടികൂടിയിട്ടുണ്ട്. കുടുംബ വൈരാഗ്യമാണ് കിംവദന്തി പടർത്താനുള്ള കാരണമെന്ന് കരുതുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ