ചിക്കമംഗളൂരു: വടിവാൾ ഉപയോഗിച്ച് ഭാര്യയുടെ തലയറുത്ത് ബാഗിലാക്കിയശേഷം യുവാവ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. കർണാടക ചിക്കമംഗളൂരു സ്വദേശി സതീഷാണ് ഭാര്യയെ കൊലപ്പെടുത്തിയത്. ഭാര്യ മറ്റൊരു യുവാവുമായി കിടക്കപങ്കിടുന്നത് കണ്ടതാണ് കൊലപാതകത്തിന് കാരണമായതെന്ന് പൊലീസ് പറഞ്ഞു.
ഒൻപതു വർഷം മുൻപ് വിവാഹിതരായ സതീഷിനും ഭാര്യ രൂപയ്ക്കും രണ്ടു കുട്ടികളുണ്ട്. രൂപയ്ക്കു ഗ്രാമത്തിലെ മറ്റൊരു യുവാവുമായി അവിഹതബന്ധം ഉണ്ടായിരുന്നെന്ന് മനസിലാക്കിയ സതീഷ് ഇരുവരെയും മുൻപ് താക്കീത് ചെയ്തിരുന്നു. കഴിഞ്ഞദിവസം ബംഗളൂരുവിൽ നിന്ന് മടങ്ങിവന്ന സതീഷ് ഇരുവരെയും ഒന്നിച്ചുകണ്ടതോടെയാണ് സംഘർഷമുണ്ടായത്.
വടിവാൾ ഉപയോഗിച്ചുള്ള ആക്രമണത്തിൽ രൂപയുടെ കാമുകനും വെട്ടേറ്റെങ്കിലും അയാൾ ഓടി രക്ഷപെടുകയായിരുന്നു. രൂപയെ സതീഷ് വെട്ടിവീഴ്ത്തിയ ശേഷം തലയറുത്ത് ബാഗിലാക്കി. പിന്നീടാണ് ഇയാൾ 20കിലോമീറ്ററോളം അകലെയുള്ള പൊലീസ് സ്റ്റേഷനിലേക്ക് ബൈക്കിലെത്തി കീഴടങ്ങിയത്. സതീഷിനെ അറസ്റ്റ് ചെയ്ത് കൊടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡു ചെയ്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ