ബഹുരാഷ്ട്ര കമ്പനിയില്‍ ഉയര്‍ന്ന ശമ്പളമുള്ള ജോലി വാഗ്ദാനം ചെയ്തു, പിന്നാലെ നഗ്ന വീഡിയോ ഷൂട്ടിങ്ങും ബലാത്സംഗവും 

29കാരനായ രാഹുലിനെതിരെയാണ് 30കാരിയുടെ പരാതി
ബഹുരാഷ്ട്ര കമ്പനിയില്‍ ഉയര്‍ന്ന ശമ്പളമുള്ള ജോലി വാഗ്ദാനം ചെയ്തു, പിന്നാലെ നഗ്ന വീഡിയോ ഷൂട്ടിങ്ങും ബലാത്സംഗവും 

അംബാല (ഹരിയാന): ബഹുരാഷ്ട്ര കമ്പനിയില്‍ ഉയര്‍ന്ന ശമ്പളമുള്ള ജോലി വാഗ്ദാനം ചെയ്ത് തടവിലാക്കിയ ശേഷം യുവതിയെ ബലാത്സംഗം ചെയ്‌തെന്ന് പരാതി. 29കാരനായ രാഹുലിനെതിരെയാണ് 30കാരിയുടെ പരാതി. ഒരു പ്രമുഖ സോഷ്യല്‍ മീഡിയ വെബ്‌സൈറ്റിലൂടെയാണ് രാഹുലിനെ ആദ്യമായി പരിചയപ്പെട്ടതെന്നും ജോലി വാങ്ങിത്തരാമെന്നുപറഞ്ഞ് താനുമായി സൗഹൃദം സ്ഥാപിക്കുകയായിരുന്നു യുവാവെന്ന് പരാതിയില്‍ പറയുന്നു. 

രാഹുല്‍ തന്നെ അയാളുടെ വീട്ടിലേക്ക് കൊണ്ടുപോകുകയും അവിടെവെച്ച് എന്തോ കുടിക്കാന്‍ നല്‍കിയതോടെയാണ് താന്‍ ബോധരഹിതയായതെന്നും യുവതി പറയുന്നു. പിന്നീട് ബോധമുണരുമ്പോള്‍ താന്‍ നഗ്നയായിരുന്നെന്നും ഈ സമയം യുവാവ് ദൃശ്യങ്ങള്‍ പകര്‍ത്തിയിരുന്നെന്നും യുവതി പറയുന്നു. ഇതുപയോഗിച്ച് പിന്നീട് തന്നെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്‌തെന്നും യുവതി പറഞ്ഞു. 

ഭര്‍ത്താവിന്റെ വീട്ടിലേക്ക് പോയ യുവതിയെ അവിടെയെത്തി ഭീഷണിപ്പെടുത്തുകയും അവരുടെ സ്വര്‍ണ്ണവും അഞ്ച് ലക്ഷം രൂപയും കൈക്കലാക്കിയെന്നും ആരോപണമുണ്ട്. സമൂഹമാധ്യമങ്ങളില്‍ വീഡിയോ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഇയാള്‍ പണവും സ്വര്‍ണ്ണവും വാങ്ങിയത്. യുവതിയുടെ പരാതിയില്‍ യുവാവിനെതിരെ കേസെടുത്തെന്നും ഇയാളെ ഉടന്‍ കണ്ടുപിടിക്കുമെന്നും പൊലീസ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com