ഗര്‍ഭം അലസിപ്പിച്ചാല്‍ മൂന്ന്‌ വര്‍ഷത്തിന് ശേഷം പുനര്‍ വിവാഹം; അച്ഛന്‍ കൊല്ലുമെന്ന് കരുതിയില്ല; മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിങ്ങിപ്പൊട്ടി അമൃത

ഗര്‍ഭിണിയായ ഭാര്യയുടെ മുന്നിലിട്ട് ഭര്‍ത്താവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഭാര്യാപിതാവിനെതിരെ കൂടുതല്‍ തെളിവുകള്‍
ഗര്‍ഭം അലസിപ്പിച്ചാല്‍ മൂന്ന്‌ വര്‍ഷത്തിന് ശേഷം പുനര്‍ വിവാഹം; അച്ഛന്‍ കൊല്ലുമെന്ന് കരുതിയില്ല; മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിങ്ങിപ്പൊട്ടി അമൃത

ഹൈദരബാദ്: ഗര്‍ഭിണിയായ ഭാര്യയുടെ മുന്നിലിട്ട് ഭര്‍ത്താവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഭാര്യാപിതാവിനെതിരെ കൂടുതല്‍ തെളിവുകള്‍. കൊലയ്്ക്ക് പിന്നില്‍ പിതാവാണെന്ന് വ്യക്തമാകുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. വീട്ടുകാര്‍ക്ക് ഇഷ്ടമില്ലാത്ത വിവാഹം കഴിച്ചതിന് പിന്നാലെ ഗര്‍ഭം അലസിപ്പിക്കാന്‍ പെണ്‍കുട്ടിയോട് പിതാവ് നിരന്തരം ആവശ്യപ്പെട്ടിരുന്നതായി വെളിപ്പെടുത്തിയതിന് പിന്നാലെയാണ് കൊലയ്ക്ക് പിന്നില്‍ പിതാവാണെന്ന് സംശയം ഉയരുന്നത്. 

കൊലയ്ക്ക് പിന്നാലെ പെണ്‍കുട്ടിയാണ് മാധ്യമങ്ങളോട് ഇക്കാര്യം പങ്കുവെച്ചത്. തന്നെ അച്ഛന്‍ നിരന്തരം വിളിച്ച് ഗര്‍ഭം അലസിപ്പിക്കാനും ഭര്‍ത്താവിനെ ഉപേക്ഷിച്ച് തിരികെ വരാനും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ താന്‍ അതിന് തയ്യാറായില്ല. കൊലയ്ക്ക് രണ്ട് ദിവസം മുന്‍പും പിതാവ് തന്നോട് ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു.  വീട്ടിലെത്തിയാല്‍ 3 വര്‍ഷം കഴിയുമ്പോള്‍ കല്യാണം നടത്താമെന്നും പറഞ്ഞു. അമൃത ഇതിന്റെ പേരില്‍ അച്ഛനോട് കയര്‍ത്ത് സംസാരിക്കുകയും ചെയ്തു. എന്നാല്‍, ഇതിന്റെ പേകില്‍ അച്ഛന്‍ തന്റെ ഭര്‍ത്താവിനെ കൊലപ്പെടുത്തുമെന്ന് കരുതിയില്ലെന്ന് അമൃത പറഞ്ഞു. 

കഴിഞ്ഞ ദിവസമാണ് തെലങ്കാന നാല്‍ഗോണ്ട ജില്ലയിലെ ജ്യോതി ആശുപത്രിയില്‍ വെച്ച് അമൃതയുടെ ഭര്‍ത്താവിനെ പട്ടാപ്പകല്‍ വെട്ടികൊലപ്പെടുത്തിയത്. ഗര്‍ഭിണിയായ അമൃതയുമൊത്ത് ആശുപത്രിയില്‍ നിന്നും ഇറങ്ങുമ്പോള്‍ ഗേറ്റില്‍ വെച്ച് ഒരാള്‍ പിന്നില്‍ നിന്ന് വെട്ടുകയായിരുന്നു. ആദ്യ വെട്ടില്‍ താഴെ വീണ പ്രണയ്‌നെ ഒരു വെട്ട്കൂടെ വെട്ടി കൊലപാതകി സ്ഥലം വിടുകയായിരുന്നു. സംഭവസ്ഥലത്തു നിന്നുള്ള സിസിടിവി ദൃശ്യങ്ങളില്‍ കൊലപാതകം വ്യക്തമായി പതിഞ്ഞിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com