ഗോവയില്‍ ഭരണമാറ്റം ഉണ്ടാകുമോ? അപ്രതീക്ഷിത നീക്കവുമായി കോണ്‍ഗ്രസ്

വലിയ ഒറ്റക്കക്ഷിയായ തങ്ങളെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് നേതാക്കന്‍മാര്‍ ഗവര്‍ണര്‍ക്ക് കത്ത് നല്‍കി
ഗോവയില്‍ ഭരണമാറ്റം ഉണ്ടാകുമോ? അപ്രതീക്ഷിത നീക്കവുമായി കോണ്‍ഗ്രസ്


പനാജി:  ഗോവയില്‍ സര്‍ക്കാര്‍ രൂപികരിക്കാന്‍ അപ്രതീക്ഷിത രാഷ്ട്രീയ നീക്കവുമായി കോണ്‍ഗ്രസ്. ഏറ്റവും വലിയ ഒറ്റക്കക്ഷിയായ തങ്ങളെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് നേതാക്കന്‍മാര്‍ ഗവര്‍ണര്‍ക്ക് കത്ത് നല്‍കി

മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ ദീര്‍ഘനാളായി ചികിത്സയില്‍ കഴിയുന്ന പശ്ചാത്തലത്തിലാണ് കോണ്‍ഗ്രസിന്റെ നീക്കം. സംസ്ഥാനത്തു കോണ്‍ഗ്രസിന് 16 ഉം ബിജെപിക്ക് 14 ഉം എംഎല്‍എമാരാണുള്ളത്. കര്‍ണാടകയില്‍ സുപ്രീംകോടതി ഇടപെടലിനെ തുടര്‍ന്നുണ്ടായ വിജയത്തിനുശേഷമാണ് ഇങ്ങനൊരു നീക്കത്തിനു കോണ്‍ഗ്രസ് തയാറെടുത്തത്. സുപ്രീംകോടതി വിധിക്കു പിന്നാലെ, കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ഗോവ, ബിഹാര്‍, മണിപ്പൂര്‍ സംസ്ഥാനങ്ങളില്‍ സര്‍ക്കാരുണ്ടാക്കാന്‍ പ്രതിപക്ഷ കക്ഷികള്‍ അവകാശവാദമുന്നയിച്ചിരുന്നു.

2017ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ആര്‍ക്കും കേവല ഭൂരിപക്ഷം ലഭിച്ചില്ല. ചെറുപാര്‍ട്ടികളുടെ സഹായത്തോടെ കേവല ഭൂരിപക്ഷം തികച്ച് ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുകയായിരുന്നു. പ്രാദേശിക പാര്‍ട്ടികളെ ചേര്‍ത്തുനിര്‍ത്താന്‍ കോണ്‍ഗ്രസ് ആലോചിക്കുന്നതിനിടെ അതിവേഗനീക്കത്തില്‍ ബിജെപി സര്‍ക്കാര്‍ രൂപികരിക്കുകയായിരുന്നു. അതിനായി കേന്ദ്ര പ്രതിരോധ മന്ത്രിയായിരുന്ന മനോഹര്‍ പരീക്കറിനെ രാജിവെപ്പിച്ച് മുഖ്യമന്ത്രിയാക്കുകയായിരുന്നു

മനോഹര്‍ പരീക്കര്‍ ദീര്‍ഘകാലമായി അസുഖബാധിതനായി ചികിത്സയിലായതിനാല്‍ ഭരണം സ്തംഭിച്ചിരിക്കുകയാണെന്നാണ് കോണ്‍ഗ്രസ് ആരോപണം. അതേസമയം പരീക്കര്‍ക്ക് പകരം മുഖ്യമന്ത്രിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ബിജെപി
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com