ഗൗരിയെ കൊന്നത് തങ്ങളല്ല; കുറ്റം സമ്മതിച്ചതിന് പൊലീസ് വാഗ്ദാനം 25 ലക്ഷം രൂപ; വെളിപ്പെടുത്തലുമായി പ്രതികള്‍

ഗൗരിയെ കൊന്നത് തങ്ങളല്ല-  കുറ്റം സമ്മതിച്ചതിന് പൊലീസ് വാഗ്ദാനം 25 ലക്ഷം രൂപ - വെളിപ്പെടുത്തലുമായി പ്രതികള്‍
ഗൗരിയെ കൊന്നത് തങ്ങളല്ല; കുറ്റം സമ്മതിച്ചതിന് പൊലീസ് വാഗ്ദാനം 25 ലക്ഷം രൂപ; വെളിപ്പെടുത്തലുമായി പ്രതികള്‍

ബംഗളൂരു: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷ് വെടിയേറ്റുമരിച്ച സംഭവത്തില്‍ കുറ്റം സമ്മതിക്കുന്നതിന് കര്‍ണാടക പൊലീസ് 25 ലക്ഷം രൂപ വാഗ്ദാനം നല്‍കിയതായി പ്രതിയുടെ വെളിപ്പെടുത്തല്‍. കുടുംബം ഇല്ലാതാക്കുമെന്ന പൊലീസ് ഭീഷണിയെ തുടര്‍ന്നാണ് കുറ്റം സമ്മതിപ്പിച്ചതെന്നു മറ്റൊരു പ്രതിയും ആരോപിച്ചു. 

കേസില്‍ പ്രതികളായ പരശുറാം വാഗ്മറും മനോഹര്‍ ഇഡ്‌വെ എന്നിവരാണ് കര്‍ണാടക പൊലീസിനെ പ്രതിരോധത്തിലാക്കി രംഗത്തെത്തിയത്. കേസില്‍ തനിക്കു യാതൊരു പങ്കുമില്ലെന്നും സുഹൃത്തുക്കളെയും കുടുംബത്തെയും അപകടത്തിലാക്കുമെന്നു ഭീഷണിപ്പെടുത്തി കുറ്റം സമ്മതിക്കാന്‍ പൊലീസ് നിര്‍ബന്ധിച്ചുവെന്നും കോടതിയിലേക്കു കൊണ്ടുപോകുംവഴി മനോഹര്‍ പറഞ്ഞു. പണം വാഗ്ദാനം ചെയ്‌തെന്ന് വാഗ്മറെയും ആരോപിച്ചു. 

പ്രതികളുടെ വെളിപ്പെടുത്തലില്‍ പ്രതികരിക്കാന്‍ അന്വേഷണ സംഘം തയാറായിട്ടില്ല. വാഗ്മറെയും മനോഹറുമുള്‍പ്പെടെ 12 പേരെയാണ് ഗൗരി ലങ്കേഷ് വധത്തില്‍ പൊലീസ് ഇതുവരെ അറസറ്റ് ചെയ്തിട്ടുള്ളത്. 2017 സെപ്റ്റംബര്‍ അഞ്ചിന് ബെംഗളൂരുവിലെ രാജരാജേശ്വരി നഗറിലെ വീട്ടില്‍ വച്ചാണു മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകയായ ഗൗരി ലങ്കേഷ് വെടിയേറ്റുമരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com