ഭോപ്പാല്‍: മധ്യപ്രദേശിൽ ആറ് വയസുകാരി ആദിവാസി പെണ്‍കുട്ടിയെ മൂന്ന് സ്കൂള്‍ കുട്ടികള്‍ ചേര്‍ന്ന് പീഡിപ്പിച്ചു. മനസാക്ഷിയെ ഞെട്ടിച്ച ക്രൂരതയിൽ പെണ്‍കുട്ടിയുടെ ബന്ധുവായ കുട്ടിയുമുണ്ടെന്ന് പൊലീസ് പറഞ്ഞു. മധ്യപ്രദേശിലെ ഡോ. അംബേദ്കര്‍ നഗര്‍ വില്ലേജിലാണ് നാടിനെ നടുക്കിയ പീഡനം നടന്നത്. കുട്ടി ഇന്‍ഡോറിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. പീഡിപ്പിച്ച മൂന്ന് പേര്‍ക്കെതിരെയും ഐപിസി വകുപ്പ് പ്രകാരം ബലാത്സംഗ കുറ്റവും പോസ്കോ നിയമ പ്രകാരവും കേസെടുത്തിട്ടുണ്ട്.
സെപ്തംബര്‍ 21ാം തിയതിയായിരുന്നു സംഭവം. പീഡന വിവരം ആദ്യം കുട്ടി പുറത്തുപറഞ്ഞിരുന്നില്ല. എന്നാല്‍ വേദന സഹിക്കാതായതോടെ ബുധനാഴ്ച രാത്രി കുട്ടി സഹോദരിയോട് കാര്യം പറഞ്ഞതോടെയാണ് സംഭവം പുറത്തറിഞ്ഞത്. വീട്ടുകാര്‍ പരാതിപ്പെട്ടതോടെ പൊലീസ് കുറ്റവാളികളെ പിടികൂടുകയായിരുന്നു. പെണ്‍കുട്ടിയെ പീഡിപ്പിച്ചവരില്‍ രണ്ട് പേര്‍ക്ക് 15 വയസും ഒരാള്‍ക്ക് 12 വയസുമാണുള്ളതെന്ന് പൊലീസ് വ്യക്തമാക്കി.
വൈകിട്ട് വീടിന് പുറത്ത് കളിച്ചുകൊണ്ടിരുന്ന ആറ് വയസുകാരിയെയാണ് സമീപവാസികളായ മുന്ന് സ്കൂള്‍ കുട്ടികളും ചേര്‍ന്ന് പീഡിപ്പിച്ചത്. ചോക്ലേറ്റ് കാട്ടി കുട്ടിയെ പ്രീണിപ്പിച്ച ശേഷം കനാലിനടുത്ത് കൊണ്ടുപോയാണ് പീഡിപ്പിക്കുകയായിരുന്നു. കുട്ടി എതിര്‍ത്തതോടെ ഒഴിഞ്ഞ സ്ഥലത്തേക്ക് എടുത്തുകൊണ്ടുപോയി ബലമായി പീഡിപ്പിക്കുകയായിരുന്നു. സംഭവം പുറത്തുപറഞ്ഞാല്‍ കൊന്നു കളയുമെന്നടക്കം ഭീഷണിപ്പെടുത്തിയ ശേഷമാണ് കുട്ടിയെ ഇവര്‍ വിട്ടയച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ