സിപിഎം സ്ഥാനാര്‍ഥിക്ക് വേണ്ടി വോട്ട് തേടി രാഹുല്‍ ഗാന്ധി; രാഹുല്‍ എത്തിയത് വിരുദുനഗറില്‍

ഇവിടെ കോണ്‍ഗ്രസ്-ഡിഎംകെ സഖ്യത്തിന്റെ ഭാഗമായ സിപിഎമ്മും സിപിഐയും മുസ്ലീം ലീഗും ഒരേ വേദിയില്‍ അണിരക്കുകയും ചെയ്തു
ഫോട്ടോ; കെ കെ സുന്ദര്‍
ഫോട്ടോ; കെ കെ സുന്ദര്‍

വിരുദുനഗര്‍: തമിഴ്‌നാട്ടില്‍ സിപിഎം സ്ഥാനാര്‍ഥിക്ക് വേണ്ടി വോട്ടു ചോദിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. വയനാട്ടിലെ രാഹുലിന്റെ സ്ഥാനാര്‍ഥിത്വത്തെ ചൊല്ലി കോണ്‍ഗ്രസും ഇടതുപക്ഷവും കൊമ്പുകോര്‍ക്കുന്നതിന് ഇടയിലാണ് വിരുദുനഗറില്‍ സു. വെങ്കടേശന് വേണ്ടി രാഹുല്‍ വോട്ട് തേടി എത്തിയത്. 

ഇവിടെ കോണ്‍ഗ്രസ്-ഡിഎംകെ സഖ്യത്തിന്റെ ഭാഗമായ സിപിഎമ്മും സിപിഐയും മുസ്ലീം ലീഗും ഒരേ വേദിയില്‍ അണിരക്കുകയും ചെയ്തു. എന്നാല്‍ സിപിഎമ്മിന്റെ പ്രമുഖ നേതാക്കളാരും ഇവിടെ രാഹുല്‍ പങ്കെടുത്ത പരിപാടിക്കായി എത്തിയില്ല. വേദിയില്‍ സിപിഎമ്മിന്റെ ചിഹ്നവും കൊടിയും ഇല്ലായിരുന്നു. സിപിഐ ജില്ലാ സെക്രട്ടറി കാളിദാസന്‍ രാഹുലുമായി ഇവിടെ വേദിപങ്കിട്ടിരുന്നു. 

ചുവന്ന ഷാല്‍ ധരിച്ചായിരുന്നു സ്ഥാനാര്‍ഥിയായ സു.വെങ്കടേശന്‍ എത്തിയത്. പിന്നീട് ഷര്‍ട്ടില്‍ കോണ്‍ഗ്രസ് ബാഡ്ജ് അണിഞ്ഞു. രാഹുല്‍ ഗാന്ധി, സോണിയാ ഗാന്ധി, എം.കെ.സ്റ്റാലിന്‍ എന്നിവരുടെ ചിത്രത്തിനൊപ്പം സിപിഎം തമിഴ്‌നാട് സെക്രട്ടറി കെ.ബാലകൃഷ്ണന്‍, സിപിഐ സംസ്ഥാന സെക്രട്ടറി ജെ.മുത്തരശന്‍, മുസ്ലീംലീഗ് അഖിലേന്ത്യ പ്രസിഡന്റ് ഖാദര്‍ മൊയ്ദീന്‍ എന്നിവരുടെ ചിത്രങ്ങളും വേദിയിലുണ്ടായിരുന്നു. എന്നാല്‍ ഇടത് ദേശീയ നേതാക്കളുടെ ചിത്രങ്ങള്‍ ഉണ്ടായില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com